KeralaLatest NewsNews

കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, എന്നെ ഇങ്ങനെ ആക്രമിക്കരുത്; ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

തവനൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് എതിരാളികൾ ചെയ്യുന്നതെന്ന് തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഇത്തരം കാര്യങ്ങളൊന്നും വീട്ടുകാർക്ക് ശീലമില്ലെന്നും ഫിറോസ് പറയുന്നു.

ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്ന് വ്യക്തമാക്കുകയാണ് സ്ഥാനാർത്ഥി. ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

Also Read:എല്‍ഡിഎഫിന് ഒറ്റമനസ്സ്, പിണറായി ടീം ലീഡര്‍, തീരുമാനങ്ങൾ എടുക്കുന്നതിൽ തനിക്കും പങ്കുണ്ടെന്ന് പി. ജയരാജൻ

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും. പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. – ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button