Latest NewsKeralaNews

രഞ്ജിതിനെ അഭിനന്ദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ‘ഇടതു പുരോഗമന സര്‍ക്കാര്‍ നിയമിച്ചത് പാര്‍ട്ടി യോഗ്യതയുള്ളയുള്ളവരെ’

കെ. സന്തോഷ് കുമാർ ആണ് ഇല്ലാര്യം ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത്.

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറിയില്‍ പഠനം ഉപേക്ഷിക്കാനുറച്ച്‌, പിന്നീട് സാഹചര്യങ്ങളോട് പൊരുതി ഐ.ഐ.എം വരെ എത്തിയ ജീവിതാനുഭവം പങ്കുവച്ച രഞ്ജിത് ആര്‍. പാണത്തൂറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രതിസന്ധികളോട് പടവെട്ടി ഐ.ഐ.എം റാഞ്ചിയിൽ പ്രഫസറായ രഞ്ജിത് കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമന അട്ടിമറിയുടെ ഇരയെന്ന് വെളിപ്പെടുത്തല്‍. കെ. സന്തോഷ് കുമാർ ആണ് ഇല്ലാര്യം ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത്.

രഞ്ജിത്തിനെ അഭിനന്ദിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായാണ് സന്തോഷ് കുമാര്‍ നിയമന അട്ടിമറി വിവരം ചൂണ്ടിക്കാട്ടിയത്.

സന്തോഷ് കുമാറിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം:

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ്.

read also:സി.പി.എം അക്രമികൾ കൊലചെയ്ത യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ വീട് ആർ.എസ്.എസ് നേതാക്കൾ സന്ദർശിച്ചു

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും (റിസര്‍വേഷന്‍ റോസ്റ്റര്‍) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നല്‍കാതെ ‘പാര്‍ട്ടി യോഗ്യതയുള്ള’ പലര്‍ക്കുമാണ് നിയമനം നല്‍കിയത്. ഈ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് വന്നു.

മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റ് മെമ്ബര്‍ Dr. P M Rasheed Ahammad ആണ് കേസ് ഫയല്‍ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാന്‍ കഴിയുകയില്ലെന്നുമാണ് സര്‍വ്വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളില്‍ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും “മതിയായ യോഗ്യരായവര്‍” ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകള്‍ ഒഴിച്ചിടുകയാണ് സര്‍വ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാള്‍ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവര്‍ അന്ന് ഇന്റര്‍വ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളല്‍.

സാമൂഹിക സാഹചര്യങ്ങളോടും സാമ്ബത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകള്‍. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്‍റെ ശാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button