KeralaLatest NewsNews

അഞ്ചലിലെ ‘ദൃശ്യം’ മോഡൽ കൊലപാതകം ; രണ്ടു വര്‍ഷം മുന്‍പ് കുഴിച്ച് മൂടിയ മൃതദേഹം ഇന്ന് പുറത്തെടുക്കും

കൊല്ലം: ഏരൂര്‍ ഭാരതിപുരത്ത് രണ്ടു വര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചു മൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. മൃതദേഹം ഫോറന്‍സിക് സംഘം പരിശോധിക്കും. ഏരൂര്‍ പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരിശോധന. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത് . അമ്മയും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയെന്ന് വിവരം പൊലീസിന് ലഭിച്ചിരുന്നു.

അമിതമായി മദ്യപിച്ച അവിവാഹിതനായ ഷാജി പീറ്റര്‍ അനുജ​ന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് സജിന്‍ പീറ്റര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്​ വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാജി പീറ്റര്‍ കൊല്ലപ്പെടുന്നത്.

പൊന്നമ്മയുടെ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയും ബന്ധുവുമായ റോയിയുടെ വെളിപ്പെടുത്തലാണ് കൊലപാതകത്തിന് ഇപ്പോള്‍ തുമ്പായത്. ഏതാനും ദിവസം മുമ്പ് ഭാരതീപുരത്തെ വീട്ടിലെത്തിയ റോയിയും പൊന്നമ്മയും മദ്യപിക്കുകയുണ്ടായി. ഇരുവരുടെയും സംഭാഷണമധ്യേയാണ് പൊന്നമ്മ കൊലപാതകവിവരം റോയിയോട് പറയുന്നത്.

പിറ്റേന്നുമുതല്‍ ഈ വിവരം മനസ്സില്‍ കൊണ്ടുനടന്നെങ്കിലും മനസ്സമാധാനം കിട്ടാതെയാണ് റോയി വിവരം പത്തനംതിട്ട എസ്.പി ഓഫിസിലെത്തി അറിയിക്കുന്നത്. സഹോദരനേപ്പോലെ കരുതിയ ഷാജിയെ താന്‍ സ്വപ്നം കണ്ടുവെന്നും സ്വപ്നത്തില്‍ ഷാജി തന്നോട് കൊലപാതകവിവരം പറഞ്ഞെന്നുമാണ് റോയിയുടെ വെളിപ്പെടുത്തലുണ്ടായത്. പൊന്നമ്മയുടെയും സജിന്‍ പീറ്ററുടെയും അറസ്​റ്റ്​ രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button