Latest NewsNewsIndiaCrime

കൊവിഡ് മഹാമാരിക്കിടയിൽ ഇങ്ങനെയും ചിലർ; വ്യാജ സാനിറ്റൈസർ വിറ്റ് യുവാവ് നേടിയത് 10 കോടി, അറസ്റ്റ്

ഗുജറാത്തിൽ കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിലൂടെ 10 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ആൾ പിടിയിൽ. കേസിലെ പ്രധാന പ്രതി നിതിൻ കോട്‌വാനിയാണ് പിടിയിലായത്.
ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ വഡോദരയിൽ ക്രൈംബ്രാഞ്ച് രണ്ട് കടകളിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ പിടിച്ചെടുത്തു. വാസ്ന റോഡിലെ ഒരു കടയിൽ നിന്നും 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകളാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിലൂടെ 10 കോടി രൂപയുടെ ലാഭമാണ് കോട്‌വാനി നേടിയതെന്ന് പോലീസ് പറഞ്ഞു. കോട്‌വാനി ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ വിറ്റ വ്യാപാര കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തി വരികയാണ്. ഇയാളുടെ യൂണിറ്റിൽ നിർമ്മിച്ച സാനിറ്റൈസർമാർ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായതിനാൽ എല്ലാ സ്റ്റോക്കും പിടിച്ചെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഷംഷർ സിംഗ് പറഞ്ഞു.

അപകടകരമായ രാസവസ്തുവായ മെത്തനോൾ വലിയ അളവിൽ ഉള്ളതാണ് കോട്‌വാനിയുടെ നിർമ്മാണ യൂണിറ്റിൽ നിർമ്മിച്ച സാനിറ്റൈസറുകൾ. ഇത്രയും വലിയ അളവിൽ മെത്തനോൾ നൽകിയ വിതരണക്കാരെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. ശരിയായ അനുമതിയില്ലാതെ ഒരാൾക്ക് മെത്തനോൾ നേടാൻ കഴിയില്ലെന്നും കോട്‌വാനി പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

കോട്‌വാനി സമ്പാദിച്ച പണത്തിന്റ യഥാർത്ഥ കണക്കുകൾ അറിയാനും, കോട്‌വാനിയുടെ സാനിറ്റൈസർ നിർമ്മാണത്തിനുള്ള ലൈസൻസ് ആധികാരികമാണോയെന്ന് പരിശോധിക്കാനും പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്‌വാനിയുടെ നിർമാണ യൂണിറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി 45 ലക്ഷം രൂപ വിലമതിക്കുന്ന ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസർ സ്റ്റോക്ക് പിടിച്ചെടുത്തത്. സാമ്പിൾ പരിശോധനയിൽ 20 മുതൽ 70 ശതമാനം വരെ മെത്തനോൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button