KeralaLatest News

പ്രീമാഫേസി എന്ന18കാരിയെ മാനഭംഗപ്പെടുത്തിയത് പോലെയുള്ള വാർത്തകളാണ് മലയാള മാധ്യമങ്ങളിലെ പരിഭാഷകൾ: വൈറൽ കുറിപ്പ്

ഈ വക മുള്ള്-മുരിക്കുകളെയൊക്കെ മനസ്സിലാക്കി ഒരു പത്തടിയെങ്കിലും ദൂരേയ്ക്ക് മാറ്റിനിർത്താൻ പാകത്തിൽ നാം ഏവരും പ്രബുദ്ധത കൈവരിക്കേണ്ടതുണ്ട്

മലയാള മാധ്യമങ്ങളിൽ പല ഇംഗ്ലീഷ് ന്യൂസും പരിഭാഷപ്പെടുത്തി വാർത്തകൾ ഇടുമ്പോൾ അത് മറ്റൊരു അർത്ഥത്തിലാണ് വരുന്നത്. അത്തരം അബദ്ധങ്ങൾ കാരണം ഒരുപാടു പുലിവാല് പിടിച്ചിട്ടുണ്ട് പ്രമുഖ മാധ്യമങ്ങൾ. ഇതിനെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പാണ് താഴെ.

പോസ്റ്റിന്റെ പൂർണ്ണരൂപം:

നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യം പറഞ്ഞാൽ വെല്യ കോമഡിയാണ്. അവരെന്താ പറയണേന്നും എഴുതണേന്നും നമുക്കോ നേരാവണ്ണം മനസ്സിലാകുന്നില്ല. സത്യത്തിൽ, അതവർക്കു പോലും മനസ്സിലാകുന്നുണ്ടോ എന്നതാണ് ന്റെ ബലമായ സംശയം.

വൈറ്റ് ഹൗസിലെ ചീഫ് മെഡിക്കൽ അഡ്വൈസർ ആയ അന്തോണി ഫൗചി “Covaxin was found to neutralise 617 variant” എന്ന് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

അതിനു തൊട്ടുപുറകേ മനോരമയുടെ ന്യൂസും വന്നു. കോവാക്സിൻ ഫലപ്രദം; വൈറസിന്റെ 617 വകഭേദങ്ങളെ നശിപ്പിക്കും” എന്ന്.

അതിന് കോവിഡിന് 617 വകഭേദങ്ങളുണ്ടോ? എന്നൊന്നും ചോദിക്കരുത്. കോവിഡിന്റെ ഒരു വകഭേദമായ B.1.617 നെതിരെ കോവാക്സിൻ ഫലപ്രദമാണ് എന്നാണ് പുള്ളിക്കാരൻ പറഞ്ഞേന്ന് വിവരമുള്ളോർക്ക് മനസ്സിലായി. പക്ഷേ അക്കാര്യം മഞ്ഞരമയ്ക്ക് മനസ്സിലായില്ല.

ഇങ്ങനെയൊക്കെ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും സ്ഥിതി. നോർത്തിന്ത്യൻ മാധ്യമങ്ങളിൽ വരുന്ന ന്യൂസും ഇംഗ്ലീഷ് ന്യൂസും ഇതേപോലെ ഈച്ച കോപ്പിയടിക്കും, അതും വിത്ത് ബ്ലണ്ടർ.

‘Adult star Ron Jeremy charged with rape’ എന്ന വാർത്ത വന്നപ്പോൾ, “മുതിർന്ന സിനിമാതാരം റോൺ ജെറമിയ്ക്കെതിരെ പീഢനക്കേസ്” എന്നാണ് ’24’ വാർത്ത കൊടുത്തത്.

പോൺ സിനിമാ താരങ്ങളെയാണ് ‘Adult star’ എന്നു പറയണേന്ന് മനസ്സിലാക്കാൻ ഇംഗ്ലീഷിൽ മിനിമം പരിജ്ഞാനം മാത്രം മതിയാകും. പക്ഷേ കേരളത്തിലെ ഒരു പ്രധാന ന്യൂസ് ചാനലായ ’24’ ൽ ആ ബേസിക് പരിജ്ഞാനമുള്ളവർ ഉണ്ടോന്നുപോലും നാം സംശയിക്കേണ്ടിയിരിക്കുന്നു.

‘Child star’ ന്ന് പറഞ്ഞാൽ ‘ബാലനടൻ. അപ്പോൾ ‘Adult star’ ന് പറഞ്ഞാ ‘മുതിർന്ന നടൻ’ എന്നവർ കരുതിക്കാണണം. അവരേ സംബന്ധിച്ചിടത്തോളം മമ്മൂക്കയും ലാലേട്ടനുമെല്ലാം ‘Adult stars’ ആയിരിക്കണം, സ്വാഭാവികം.

ഇനിയടുത്തത് മാറൂമി. കുറച്ച് നാൾ മുൻപ് അതിർത്തിയ്ക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടൊരു ഡ്രോൺ മ്മ്ടെ ബി.എസ്.എഫ് കാര് വെടിവെച്ചിടുകയുണ്ടായി. ‘The drone was carrying the M4 semi-automatic carbine machine, its two magazines, seven Chinese grenades and some other items’ എന്നതായിരുന്നു വന്ന ന്യൂസ്.

ഡ്രോണിൽ നിന്നും അത്യാധുനിക തോക്കുകൾ, രണ്ട് മാസികകൾ, ഏഴ് ഗ്രനേഡുകൾ എന്നിവയും മറ്റും കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു അതിന് മാറൂമിയുടെ തർജ്ജിമ.

വെടിയുണ്ടകൾ ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഗണ്ണിന്റെ ഒരു ഭാഗത്തെയാണ് ‘magazine’ എന്നു പറയുന്നത്. ഇവിടെ ‘magazine’ എന്ന കേട്ടപ്പോൾ മാറൂമി കരുതി മനോരമയും മംഗളവും പോലുള്ള ഏതോ മാസികയാണെന്ന്.

ഇനി മുകളിൽ പറഞ്ഞതിനെയെല്ലാം കവച്ച് വയ്ക്കുന്ന വമ്പൻ ഐറ്റമായിരുന്നു മ്മ്ടെ ഏഷ്യാനെറ്റിന്റേത്.

‘prima facie, it seems the women, aged 18, was raped and burned to death’ എന്ന ന്യൂസ് വന്നപ്പോൾ,

‘പ്രീമാ ഫേസി എന്ന പതിനെട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച് കൊലപ്പെടുത്തി’ എന്നാണവർ വാർത്ത കൊടുത്തത്.

‘Prima facie’ എന്ന വാക്കിന്റെ അർത്ഥം ‘പ്രാഥമിക നിഗമനത്തിൽ’ എന്നാണ്. ‘പതിനെട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം’ എന്നതാണ് ശരിയായ വാർത്ത. ഇവിടെ ന്യൂസ് എഴുതി വിട്ടവൻ കരുതി ‘Prima facie’ എന്ന ഏതോ ഒരു പെൺകുട്ടിയാണെന്ന്.

‘Adult star’ നെ മുതിർന്ന സിനിമാ നടൻ എന്നാക്കുന്ന, ഗണ്ണിന്റെ ‘magazine’ നെ മാസിക എന്നെഴുതുന്ന, ‘Prima facie’ യെ പ്രീമ ഫൈസി എന്ന് പേരുള്ള പെൺകുട്ടിയാക്കുന്ന ഇവരൊക്കെയാണ് സാക്ഷര കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്നതാണ് ഏറെ ദുഃഖകരം.

പിന്നെ പറയുമ്പോൾ എല്ലാം പറയണോല്ലോ. ഇത്തരത്തിലുള്ള തെറ്റുകൾ വരുത്താത്ത രണ്ട് ഓൺലൈൻ മാധ്യമങ്ങളാണ് ജിഹാദികളുടെ എന്ന് ആരോപണം നേരിടുന്ന വാർത്താ ചാനലായ മാധ്യമവും തേജസും. നേരേ വാ നേരേ പോ എന്നതാണ് ഇക്കൂട്ടരുടെ ലൈൻ. എന്തൊക്കെ സംഭവിച്ചാലും മോഡസ് ഓപ്പറാണ്ടി കിറുകൃത്യമായിരിക്കും.

ഹരിയാനയിൽ കുടിവെള്ളം ചോദിച്ചെത്തിയ മുസ്ലിം യുവാവിന്റെ കൈ യന്ത്രമുപയോഗിച്ച് വെട്ടിമാറ്റി എന്നാണ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതെങ്കിൽ ഹരിയാനയിൽ മുസ്ലീം യുവാവിന് പേര് ചോദിച്ച് മർദ്ദനം, കൈപ്പത്തി വെട്ടിമാറ്റി എന്നായിരുന്നു ‘തേജസ്’ എഴുതി വിട്ടത്.

സംഭവം സത്യമായിരുന്നു. സ്ഥലം ഹരിയാനയിലായിരുന്നു, മുസ്ലിം യുവാവായിരുന്നു, കൈപ്പത്തി വെട്ടി മാറ്റം ചെയ്തത് .

പക്ഷേങ്കി ഒരു പ്രശ്നമുണ്ടായിരുന്നു. കുടിവെള്ളം ചോദിച്ചതിനായിരുന്നില്ല, ഒരു ബാലനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അവിടുത്തെ നാട്ടാര് പിടിച്ച് പഞ്ഞിക്കിട്ടതായിരുന്നു. പിന്നെ ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ തുണി പൊക്കി നോക്കി അറ്റം പോയേട്ടുണ്ടോന്ന് നോക്കീട്ട് വേണം പ്രതികരിക്കാൻ എന്നൊക്കെ പറഞ്ഞാ വെല്യ പാടാണ് പുള്ളേ.

ഈ വക മുള്ള്-മുരിക്കുകളെയൊക്കെ മനസ്സിലാക്കി ഒരു പത്തടിയെങ്കിലും ദൂരേയ്ക്ക് മാറ്റിനിർത്താൻ പാകത്തിൽ നാം ഏവരും പ്രബുദ്ധത കൈവരിക്കേണ്ടതുണ്ട് എന്നതാണ് സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

✍️ Dils Davis Payyappilly

shortlink

Related Articles

Post Your Comments

Related Articles


Back to top button