KeralaLatest NewsNews

സ്വകാര്യ ആശുപത്രിയ്ക്ക് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം : സ്വകാര്യ ചികിത്സാ കേന്ദ്രമായ ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും ആരോപണം. കൊവിഡ് പരിശോധനയ്ക്കുള്ള നിരക്കിന്റെ പേരിലാണ് ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴോളം സിപിഎമ്മുകാരുടെ ആക്രമണം.

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

read also:പ്രണയത്തെ എതിർത്തതോടെ മകള്‍ തൂങ്ങി മരിച്ചു; കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച്‌ ഡിഎംഒ ഉത്തരവ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button