KeralaLatest NewsNews

ഇ.ശ്രീധരനെ തോല്‍പ്പിക്കാന്‍ മുസ്ലീം വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു

തോല്‍വിയില്‍ പ്രതികരണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : എന്‍ഡിഎയെ ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിപക്ഷമായി തുടര്‍ന്നും മുന്നോട്ടുപോവാന്‍ തന്നെയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also : ബിജെപിക്ക് കേരളം സ്വപ്നം കാണാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

‘നേമത്ത് മാത്രമല്ല, എല്ലായിടത്തും മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഞങ്ങള്‍ പിടിച്ചിട്ടും 700 വോട്ടിന് പറയപ്പെട്ടു. പാലക്കാട്, ലോകാരാധ്യനായിട്ടുള്ള ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഎമ്മിനകത്തെ മുസ്ലിം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. പച്ചയായിട്ടുള്ള സത്യമാണത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നു.’-സുരേന്ദ്രന്‍ പറയുന്നു.

‘കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോടും സിപിഐഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടര്‍ന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ട് പോരാട്ടം തുടരുക തന്നെ ചെയ്യും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി തുടര്‍ന്നും മുന്നോട്ടുപോവാന്‍ തന്നെയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആശയപരമായി ഇടത് പാര്‍ട്ടികളോടുള്ള ഞങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവാന്‍ തയ്യാറാവും’. ബിജെപി അദ്ധ്യക്ഷന്‍ പറയുന്നു.

പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല എന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്നും വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ പോലും ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button