Latest NewsKeralaNews

പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു, ഇപ്പോൾ ആരും കാണാതെ ദൈവത്തെ പ്രാർത്ഥിക്കും; പിറന്നാളിന് ഗൗരിയമ്മ മനസ് തുറന്നപ്പോൾ

കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. കെ.ആർ. ഗൗരിയമ്മ എന്ന പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മ ഓർമ്മയാകുമ്പോൾ കേരള ചരിത്രത്തിൽ ഒരു നീണ്ട അധ്യായമാണ് അവസാനിക്കുന്നത്. ഗൗരിയമ്മ ഇല്ലാത്ത കേരള രാഷ്ട്രീയം ശുഷ്കമാണ്. പ്രസ്താവനകൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ആർക്കുമുന്നിലും തലകുനിക്കാത്ത ധീരവനിതയായിരുന്നു ഗൗരിയമ്മ.

Also Read:ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കൾ: കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്വി

കർക്കശ നിലപാടുകൾ കൊണ്ട് പുറമേ ഒരു കാർക്കശ്യക്കാരിയാണെന്ന അടക്കം പറച്ചിൽ ഗൗരിയമ്മയെ കുറിച്ച് ഉണ്ടായിരുന്നു. എന്നാൽ, അതിനുള്ളിലെ ആർദ്ര മനസ് പലരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. തന്റെ 101 ആം പിറന്നാളിനു ഗൗരിയമ്മ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വകാര്യ ജീവതത്തെ കുറിച്ചെല്ലാം മനസ് തുറന്നിരുന്നു. ‘പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും. ഞാൻ ഒറ്റയാണ്, എനിക്കാരുമില്ല. എനിക്ക് മക്കളുണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞ് ഒരു ബുക്ക് വേണമെങ്കിൽ എഴുതാം’- ഗൗരിയമ്മ പറഞ്ഞു.

ജയിലിൽ വെച്ചുണ്ടായ പ്രണയത്തെ കുറിച്ചും ടി വി തോമസുമായുണ്ടായ വിവാഹജീവിതത്തെ കുറിച്ചുമെല്ലാം ഗൗരിയമ്മ മനസ് തുറന്നിരുന്നു. കൂടാതെ, ശബരിമല വിഷയത്തിലും ഗൗരിയമ്മയ്ക്ക് തന്റെതായ നിലപാടുകൾ ഉണ്ടായിരുന്നു. ശബരിമലയിലല്ല കേരളത്തിലെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങളിലും സ്ത്രീകളെ കയറ്റണമെന്നാണ് തന്റെ നിലപാടെന്നും ഗൗരിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button