Latest NewsKeralaNews

വീണ്ടും വിദ്വേഷ പരാമര്‍ശം, പി.സി.ജോര്‍ജിനെതിരെ കേസ്

കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്ന് പി.സി.യുടെ ആരോപണം

കോട്ടയം: മുസ്ലിം സമുദായത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെതിരെ കേസ്. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

Read Also : ഉണ്ണി ജോലിക്ക് പോകില്ല, കഞ്ചാവ് ഉപയോഗിക്കുമായിരുന്നു, പ്രിയങ്കയെ ഉപദ്രവിച്ചുവെന്ന് സഹോദരൻ; ഉണ്ണിയെ അറസ്റ്റ് ചെയ്യും?

മേയ് ഒമ്പതാം തീയതി ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ എംഎല്‍എ ഇക്കാര്യം പറഞ്ഞത്. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എം.എം മുജീബാണ് ഈരാട്ടുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പിസി ജോര്‍ജിന്റെ ഈ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളം മുസ്ലീം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പി.സി ജോര്‍ജ് തന്റെ അഭിമുഖത്തില്‍ പറഞ്ഞത്.

2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ ആരോപിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button