KeralaLatest NewsNews

സുരേന്ദ്രന്റെ ബാഗില്‍ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും: ആരോപണങ്ങൾ തള്ളി വി.വി രാജേഷ്

കെ സുരേന്ദ്രന്റെ ഫോണ്‍ വിളികളിൽ ദുരൂഹതയില്ലെന്നും വി.വി രാജേഷ് പറഞ്ഞു

കൊച്ചി : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുഴല്‍പണം കടത്തിയെന്ന ആരോപണം തള്ളി വി.വി രാജേഷ്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന  ബാഗില്‍ പണമായിരുന്നോ എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം. എന്നാൽ, ബാഗില്‍ മുണ്ടും ഷര്‍ട്ടും ആയിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെ തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും വി.വി രാജേഷ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു വി.വി രാജേഷിന്റെ പ്രതികരണം.

‘‘ഹെലികോപ്റ്റര്‍ കഥ ചര്‍ച്ചയായതോടെ ഞാന്‍ സുരേന്ദ്രന്‍ ജിയെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് തന്റെ ബാഗില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയന്‍, ഷര്‍ട്ട്, മുണ്ട് കൊച്ചുബാഗില്‍ ഷേവിംഗ്‌സെറ്റ്, പൗഡര്‍ എന്നിവയാണെന്നാണ്. നിങ്ങളുടെ കൈയ്യില്‍ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ വച്ചോണ്ടിരിക്കാതെ കോടതിയില്‍ പോകണം”- വി.വി രാജേഷ് പറഞ്ഞു.

Read Also  :  വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും

കെ സുരേന്ദ്രന്റെ ഫോണ്‍ വിളികളിൽ ദുരൂഹതയില്ലെന്നും വി.വി രാജേഷ് പറഞ്ഞു. സുരേന്ദ്രന്‍ ആരെയെങ്കിലും ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ എന്തിനാണ് തെറ്റിദ്ധരിക്കുന്നതെന്നും വി.വി രാജേഷ് ചോദിച്ചു. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാകും എന്നും വി.വി രാജേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button