Latest NewsNewsIndia

ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം: 14 നേതാക്കള്‍ക്ക് ക്ഷണം

യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും

ന്യൂഡല്‍ഹി: ജമ്മു കാശ്മിരിന്റെ പ്രത്യേക പദവി റദ്ധാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനുശേഷമുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്താനും ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തിലേയ്ക്ക് കാശ്മീരില്‍ നിന്നുളള 14 നേതാക്കന്‍മാര്‍ക്ക് ക്ഷണം.

കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ചേരുന്ന ഈ യോഗത്തിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നേതാക്കന്‍മാരുമാരുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

read also: തിങ്കളാഴ്ച രാവിലെ നിരത്തുകള്‍ സ്തംഭിപ്പിക്കും: സമരവുമായി തൊഴിലാളി സംഘടനകള്‍

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളള, മകന്‍ ഒമര്‍ അബ്ദുളള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരേയും കോണ്‍ഗ്രസ് നേതാവ് താര ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസെെന്‍ ബെയ്ഗ്, ബി.ജെ.പി നേതാക്കളായ നിര്‍മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത എന്നിവരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button