Latest NewsIndia

അതും വ്യാജവാർത്ത: ഓക്സിജന്‍ മോക്ഡ്രില്ലിനിടെ 16 പേര്‍ മരിച്ചുവെന്ന വാർത്ത തെറ്റ്

തുടർന്ന് ഇക്കാര്യത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ലഖ്നൗ: ഓക്സിജന്‍ മോക്ഡ്രില്ലിനിടെ 16 പേര്‍ മരിച്ചുവെന്ന ആരോപണത്തില്‍ യു.പി ആശുപത്രിക്ക് ക്ലീന്‍ ചിറ്റ്. ഏപ്രില്‍ 27ന് അഞ്ച് മിനിറ്റ് ഓക്സിജന്‍ നിര്‍ത്തിവെച്ച്‌ മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് മരണങ്ങള്‍ സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം പുറത്ത് വന്നതായിരുന്നു ആരോപണത്തിന് കാരണം. തുടർന്ന് ഇക്കാര്യത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

എന്നാൽ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയിലെ മരണങ്ങള്‍ക്ക് കാരണം ഓക്സിജന്‍ മോക് ഡ്രിലല്ല. നേരത്തെ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു രോഗിയുടേയും ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ച്‌ ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തിയിട്ടില്ല. ആവശ്യത്തിന് ഓക്സിജന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button