Latest NewsNewsInternational

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കണം: ബൈഡന് വിലക്കു ഭീഷണിയുമായി സഭ നേതൃത്വം

ബൈഡന് തങ്ങളുടെ ദേവാലയങ്ങളില്‍ കുര്‍ബാനക്കെത്താമെന്ന് വാഷിംഗ്‌ടൺ, ഡിലാവെര്‍ സഭകള്‍ അറിയിച്ചിട്ടുണ്ട്. ബൈഡന്‍ സ്ഥിരമായി കുര്‍ബാനക്കെത്തുന്നത് ഡിലാവെറിലാണ്.

വാഷിംഗ്‌ടൺ: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സഭ നേതൃത്വം. ഗര്‍ഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് സഭ ഉയര്‍ത്തുന്നത്. ഇവര്‍ക്ക് കുര്‍ബാന വിലക്കുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് അമേരിക്കയിലെ റോമന്‍ കാത്തലിക് ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.

എന്നാൽ ഗര്‍ഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ വിലക്കു ഭീഷണിയുയർത്തി സഭ നേതൃത്വം. വിഷയത്തില്‍ മൂന്നു ദിവസമായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചക്കൊടുവില്‍ ഒന്നിനെതിരെ മൂന്നു വോട്ടിനാണ് വിലക്കിന് അനുമതി ലഭിച്ചത്. നേരത്തെ, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് യു.എസിലെ സഭ തീരുമാനം. എല്ലാ വാരാന്ത്യത്തിലും കുര്‍ബാനക്കെത്തുന്ന ഉറച്ച കാതലിക് വിശ്വാസിയാണ് ജോ ബൈഡന്‍. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ബൈഡന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം യു.എസിലെയും യു.എസ് വിര്‍ജിന്‍ ദ്വീപുകളിലെയും മുഴുവന്‍ കാതലിക് ബിഷപ്പുമാരുടെയും സംഘടനയായ യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാതലിക് ബിഷപ്സ് വ്യാഴാഴ്ച ഈ വിഷയത്തില്‍ കരട് പ്രസ്താവന തയാറാക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. ഗര്‍ഭഛിദ്രത്തില്‍ സഭയുടെ നിലപാടിനെതിരെ നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്താന്‍ അനുവദിക്കുന്നതാണ് നിയമം.

Read Also: പ്രതിരോധ നിരയുടെ കരുത്തും, മെസ്സിയുടെ മാജിക്കൽ അസിസ്റ്റും: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന

കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരാകണമെന്ന നിലപാട് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്‍റെതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുര്‍ബാന വിലക്ക് ഏര്‍പെടുത്തുന്നതിനെതിരെ ഷിക്കാഗോ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ബ്ലേസ് കൂപിക് ഉള്‍പെടെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ബൈഡന് തങ്ങളുടെ ദേവാലയങ്ങളില്‍ കുര്‍ബാനക്കെത്താമെന്ന് വാഷിംഗ്‌ടൺ, ഡിലാവെര്‍ സഭകള്‍ അറിയിച്ചിട്ടുണ്ട്. ബൈഡന്‍ സ്ഥിരമായി കുര്‍ബാനക്കെത്തുന്നത് ഡിലാവെറിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button