Latest NewsKeralaIndiaNewsInternational

സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക്: സംശയം ശക്തമാകുന്നു

തിരുവനന്തപുരം: ആയിരത്തിലധികം സിറിയൻ വിദ്യാർത്ഥികളാണ് കേരള സർവകലാശാലയ്ക്ക് ഈ വർഷം അപേക്ഷകൾ അയച്ചത്. വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കേരള സർവകലാശാലയ്ക്ക് ഈ വർഷം സിറിയയിൽ നിന്നും ലഭിച്ചത് 1,042 അപേക്ഷകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നുമാണ് കൂടുതൽ അപേക്ഷകളും എന്നത് ശ്രദ്ധേയം.

‘കൂടുതൽ അപേക്ഷകർ സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നുമുള്ളവരാണ്. ഇവിടെ നിന്നുമുള്ളവർ പിഎച്ച്ഡി കോഴ്സുകളിലാണ് പ്രവേശനം ആവശ്യപ്പെടുന്നത്,’ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ് (സിജിഎ) ഡയറക്ടർ പ്രൊഫ. സാബു ജോസഫ് പറയുന്നു. പിഎച്ച്ഡി കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരും കോളേജ് അധ്യാപകരാണ്. അക്കാദമിക് മെറിറ്റിന്റെയും ഇംഗ്ലീഷ് സ്പീക്കിംഗ് കഴിവുകളുടെയും അടിസ്ഥാനത്തിൽ സർവകലാശാല അവരുടെ അപേക്ഷ ക്ലിയർ ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read:ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം: ലക്ഷ്യമിട്ടത് ഹെലികോപ്ടറുകളെ, ഭീകരാക്രമണമെന്ന് ഡിജിപി

കഴിഞ്ഞ വർഷം സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ 105 പേർക്ക് ഐസിസിആർ അനുവാദം നൽകിയിരുന്നു. പക്ഷെ, പകർച്ചവ്യാധി മൂലം 25 ൽ താഴെ പേർ മാത്രമാണ് പഠനത്തിനായി എത്തിയത്. നിരവധി വിദ്യാർത്ഥികൾ ഓൺലൈനിൽ കോഴ്‌സുകളിൽ ചേരാൻ അനുമതി തേടിയെങ്കിലും സർവകലാശാല അവർക്ക് ഇതിനു അനുമതി നിഷേധിച്ചിരുന്നു.

വിദ്യാർത്ഥികൾ പഠനത്തിനായി സംസ്ഥാനത്തെത്തുന്നതു മുതൽ അവർക്ക് ഒരു മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കേരളത്തിലേക്ക് കൂട്ടമായി വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തത്തിൽ അസ്വാഭാവികമായതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇവരെ നിരീക്ഷിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ ആവശ്യപ്പെടുന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവയ്ക്ക് പുറമെ യുഎസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പുരുഷൻ, ഇന്തോനേഷ്യ, നേപ്പാൾ, സിറിയ, പലസ്തീൻ, ശ്രീലങ്ക, കെനിയ, ഘാന, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപേക്ഷകർ. മാനേജ്മെന്റ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, സോഷ്യോളജി എന്നിവ ഉൾപ്പെടുന്ന 25 ഓളം വിഷയങ്ങളിലേക്കാണ് ഇവർ അപേക്ഷ നൽകിയിരിക്കുന്നത്.

Also Read:കോവിഡ് ബാധിച്ച വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

കോവിഡ് -19 വെല്ലുവിളികൾ കാരണം വിദേശ വിദ്യാർത്ഥി പ്രവേശന പ്രക്രിയയിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ സർവകലാശാലയ്ക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നു അധികൃതർ അറിയിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ആയിരുന്നു കഴിഞ്ഞ വർഷം വരെ വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞെടുത്തിരുന്നത്. കൗൺസിൽ അടുത്തിടെ ഒരു വെബ് പോർട്ടൽ സ്ഥാപിച്ചിരുന്നു, അതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് അവർക്ക് ഇഷ്ടമുള്ള സർവകലാശാലകൾ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകിയിരുന്നു. ഇതുവഴിയാണ് നിലവിൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവരുടെ പ്രവേശനത്തിനുള്ള അവസാന അനുമതി ഐസിസിആറിന്റെ വിവേചനാധികാരത്തിലായിരിക്കും.

മുൻപെങ്ങുമില്ലാത്ത രീതിയിൽ സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ആളുകൾ കൂട്ടത്തോടെ കേരളം തന്നെ തിരഞ്ഞെടുത്തതിൽ അസ്വാഭാവികത ഇല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിട്ടുള്ളത്. കേരളത്തിലെ ഉൾവനങ്ങളിൽ നിന്നടക്കം ആയുധങ്ങളും സ്ഫോടന വസ്തുക്കളും കണ്ടെത്തിയതും അടുത്തിടെയാണ്. ഇതൊക്കെ വിരൽ ചൂണ്ടുന്നത് സംസ്ഥാനത്ത് എവിടെ നിന്നെങ്കിലും സ്‌പോൺസേർഡ് ആയിട്ടുള്ള സംഭവങ്ങൾ അരങ്ങേറുന്നുണ്ടോ എന്നതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് വരുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button