Latest NewsKeralaNewsInternational

കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആര്? ടി പി സെൻകുമാർ പറയുന്നു

തിരുവനന്തപുരം: കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പത്ത് വർഷത്തിലധികമായി തനിക്ക് അറിയാവുന്ന കാര്യമാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. അതിനു വേണ്ടിയുള്ള പല കാര്യങ്ങളും ചെയ്തുവരുന്നുണ്ടെന്നത് വളരെ വ്യക്തമായി തന്റെ സേവനകാലത്ത് തന്നെ അറിയാമായിരുന്നുവെന്നാണ് സെൻകുമാർ പറയുന്നത്. മറുനാടന് നൽകിയ അഭിമുഖത്തിലായിരുന്നു സെൻകുമാറിന്റെ വെളിപ്പെടുത്തൽ.

Also Read:സംസ്ഥാനത്ത് 5 മാസത്തിനിടെ 14,535 അധിക മരണമെന്ന് തദ്ദേശ വകുപ്പ്: കോവിഡ് മരണക്കണക്കിലെ അവ്യക്തത തുടരുന്നു

‘പിണറായി വിജയന്റെ പോലീസ്, ബെഹ്റയുടെ പോലീസ് തികച്ചും ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. യൂത്ത് ലീഗിലുള്ളവർ അടുത്തിടെ മലപ്പുറം കേന്ദ്രമാക്കി പുതിയ ജില്ലാ വേണമെന്ന് പറഞ്ഞില്ലേ? ഇതൊക്കെ അതിന്റെ ലക്ഷണമാണ്. ലവ് ജിഹാദിനെയും പലരും എതിര് പറയുന്നുണ്ട്. ലവ് മാത്രമാണെങ്കിൽ രണ്ട് കുടുംബങ്ങൾ മാത്രമേ ഇടപെടുകയുള്ളു. എന്നാൽ, ഇതിൽ അങ്ങനെയല്ല. ഒരു സംഘടന തന്നെ അതിന്റെ പിറകിൽ നിൽക്കുകയാണ്. പണം ഇറക്കുകയാണ്. ഒരു ഭാഗത്തേക്ക് മാത്രമെങ്ങനെയാണ് ഇത്രേം ഒഴുക്കുണ്ടാകുന്നത്. അവരുടെ ഭാഗത്തെ പെൺകുട്ടികളെ സുരക്ഷിതരാക്കി വെച്ചശേഷമാണ് അവർ ഈ പരിപാടികൾ ചെയ്യുന്നത്. ഭാവിയിൽ തീവ്രവാദി സംഘടനകളുടെ അടിത്തറ വികസിക്കും. തീവ്രവാദി അല്ലെന്ന് പറയുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സി പി എമ്മിന്റെയും അടിത്തറ കുറഞ്ഞിരിക്കും. സി പി എമ്മിലേക്ക് പോയിട്ടുള്ള കുറെ തീവ്രവാദികൾ ഇക്കൂട്ടത്തിലുണ്ട്. സി പി എമ്മിനകത്ത് തീവ്ര ഇസ്‌ലാമിക ധാര തന്നെ വളരുന്നുണ്ടെന്ന കാര്യം അവർ തന്നെ സമ്മതിച്ചതല്ലേ.

ഉള്ളതിനെ ഉള്ളത് പോലെ കാണാൻ കഴിഞ്ഞില്ല എങ്കിൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകും. ലെബനൻ പോലെ, ലോകത്തിലെ ഒരു രാജ്യവും അമ്പത് ശതമാനത്തിൽ കൂടുതൽ മുസ്ലിം ജനസംഖ്യ ഉണ്ടെങ്കിൽ അതൊന്നും ഒരു മതേതര രാജ്യമായി നിൽക്കുന്നില്ല. അതെല്ലാം മുസ്ലിം രാഷ്ട്രങ്ങളാണ്. അവരുടെ ഭൂരിപക്ഷവും വിഷയത്തിൽ മൗനം പാലിക്കുകയാണ്. വിഷയത്തിൽ ലീഗും കുറ്റക്കാരാണ്, എതിർക്കേണ്ടവർ എതിർക്കുന്നില്ല’, സെൻകുമാർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button