Latest NewsNewsIndia

മന്ത്രിസഭാ പുനസംഘടനയിൽ ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം: കോൺഗ്രസ് നേതാവ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള തീരുമാനമാണിത്

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ നിരവധി ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ.നരേന്ദ്രമോദി മന്ത്രിസഭയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഖാർഗെയുടെ ആരോപണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള തീരുമാനമാണിത്. സമുദായങ്ങളുടെ നന്മയ്ക്ക് വേണ്ടി ചെയ്തതല്ല മറിച്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ബിജെപി നിർബന്ധിതരായതാണെന്നും ഖാർഗെ ആരോപിച്ചു.

Read Also  :  പഞ്ചസാരയോ’ട് ഗുഡ്‌ബൈ പറഞ്ഞാല്‍ ശരീരഭാരം കുറയ്ക്കാം

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്.
ചില മന്ത്രിമാർക്ക് ക്യാബിനറ്റ് ചുമതല നൽകിയും പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് മന്ത്രിസഭ പുനസംഘടന. ഇതിന്റെ ഭാഗമായി 11 കേന്ദ്രമന്ത്രിമാരാണ് രാജിവെച്ചത്. ആരോഗ്യമന്ത്രി ഹർഷവർധനും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറും ബാബുല്‍ സുപ്രിയോയും രാജിവച്ചു. ഇവര്‍ക്കു പുറമേ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, സദാനന്ദ ഗൗഡ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, റാവു സാഹിബ് ധന്‍വെ പാട്ടീല്‍ എന്നിവരും രാജിവെച്ചു.

അതേസമയം ഇന്ന് വൈകീട്ടോടെ 43 പേര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ആറ് മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നും 13 വനിതകളെങ്കിലും മന്ത്രിമാരായി അധികാരമേല്‍ക്കുമെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button