KeralaLatest NewsNews

കേരളത്തിലെ പ്രമുഖ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ഹണിട്രാപ്പും : കെണിയില്‍ വീണത് നിരവധി പ്രവാസികള്‍

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് സി.പി.എം ബന്ധം വെളിവായതിനു പിന്നാലെ വിവാദമായി ഹണിട്രാപ്പ് കേസുകളും തലപ്പൊക്കുന്നു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഹണിട്രാപ്പ് സംഘങ്ങളും വ്യാപകമാകുന്നുവെന്നാണ് പരാതി . വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ
പെണ്‍കെണി സംഘം സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപം കൊള്ളയടിക്കാൻ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്ന് സീതാറാം യെച്ചൂരി

ഹണിട്രാപ്പ് സംഘത്തിന്റെ വലയില്‍പ്പെട്ട യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. തുടര്‍ന്ന് സമൂഹമാദ്ധ്യമത്തില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി ആദ്യം പ്രവാസികളുമായി സ്ത്രീകള്‍ വഴി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് കരിപ്പൂരിലെത്തുമ്പോള്‍ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും. അവിടെ എത്തുന്ന യാത്രക്കാര്‍ക്കൊപ്പം സ്ത്രീകളെ നിര്‍ത്തി ഫോട്ടോ എടുക്കുകയാണ് പതിവ്. യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയതായാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button