KeralaLatest NewsNews

പള്ളാതുരുത്തിയിലെ കൊലയ്ക്ക് പിന്നിലും അവിഹിത ബന്ധം, അനിത ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാനായി കൊലനടത്തി കാമുകന്‍

ആലപ്പുഴ: പള്ളാതുരുത്തിയിലെ കൊലയ്ക്ക് പിന്നില്‍ അവിഹിത ബന്ധം. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യെയാണ് കാമുകന്‍ മലപ്പുറം സ്വദേശി പ്രതീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവര്‍ ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ശനിയാഴ്ച ആറ്റില്‍ തള്ളിയത്. അനിത ഗര്‍ഭിണിയായതോടെയാണ് ഇവരെ ഒഴിവാക്കാന്‍ പ്രതീഷ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Also : BREAKING-പഴനി പീഡനക്കേസിൽ വൻ ട്വിസ്റ്റ്: ലോഡ്ജിൽ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ, വാദി പ്രതിയായി!

കായംകുളത്തെ ഒരു അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അനിത പ്രതീഷുമായി പരിചയത്തിലാകുന്നത്. പിന്നീട് പരിചയം പ്രണയമാകുകയും ഒളിച്ചോട്ടത്തില്‍ അവസാനിക്കുകയും ചെയ്തു. അനിത രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് കാമുകനായ പ്രതീഷിനൊപ്പം നാടുവിട്ടത്. കോഴിക്കോട്. പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ഇരുവരും താമസിച്ചു വരികയായിരുന്നു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ പ്രതീഷില്‍ നിന്നും ഗര്‍ഭിണിയാകുകയും ചെയ്തു. ഈ കാലയളവില്‍ ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പ്രതീഷ് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനിയുമായി ഒന്നിച്ചു കഴിഞ്ഞു വരികയായിരുന്ന പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി.

വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.

 

 

shortlink

Post Your Comments


Back to top button