Latest NewsNewsIndia

വായ്‌പ വാങ്ങിയ പണം തിരികെ നൽകിയില്ല: വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു

ലഖ്‌നൗ: വായ്‌പ വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് 52 കാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ റിയാസത്ത് ഖാന്‍ (35), ജാവേദ് (30) എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

Also Read:പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രതിഷേധം

കൊല്ലപ്പെട്ട ഷെഹസാദ് എന്ന വയോധികൻ പ്രതികളുടെ കയ്യിൽ നിന്നും വായ്പയെടുത്തിരുന്നു. അത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്‌.
ദില്ലിയിലെ സീമാപുരി പോലീസ് സ്റ്റേഷനില്‍ ജൂലായ്‌ 13 ന് വയോധികന്റെ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ബാഗ്പത്തില്‍ നിന്ന് ശിരഛേദം ചെയ്ത മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പണം തിരികെ ചോദിച്ചപ്പോൾ ഷെഹസാദ് തരാൻ വിസമ്മതിക്കുകയും, അപമാനിക്കുകയും ചെയ്തു. അതുകൊണ്ടാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button