KeralaLatest NewsIndiaNews

കയ്യാങ്കളിക്ക് മാപ്പില്ലെന്ന് സുപ്രീം കോടതി: ശിവൻകുട്ടിയുടെ ഭാവിയെന്ത്, മന്ത്രിക്കസേര നഷ്ടമാകുമോ?

തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ കേരള സർക്കാരിന്റെ ഹർജി തള്ളി. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ല എന്ന് ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി. നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നും വ്യക്തമാക്കി. സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടെ, രണ്ടാം പിണറായി മന്ത്രിസഭയിലെ വിഭ്യാഭ്യാസമന്ത്രിയായ വി ശിവൻകുട്ടിയുടെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് ജനം.

Also Read:പാലക്കാട് കൊടുംക്രൂരത തുടരുന്നു: പോത്തുകളെ വിട്ടു കിട്ടണമെന്ന് ആവശ്യപെട്ട് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

മന്ത്രിസഭയിലെ ഒരു മന്ത്രി വിചാരണകോടതിയിൽ വിചാരണ നേരിടുമ്പോൾ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് അനുയോജ്യമല്ലെന്നും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നും വിമർശനം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ ധാർമികതയുടെ പേരിലെങ്കിലും മന്ത്രി രാജിവെച്ച് പുറത്ത് പോകണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ, നിയമപരമായി മന്ത്രിസ്ഥാനത്ത് തുടരാൻ ശിവൻകുട്ടിക്ക് സാധിക്കുമെന്ന് തന്നെയാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി ചോദിച്ചു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് സർക്കാർ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button