KeralaLatest NewsNews

നാളെ വിളിക്കാമെന്ന് പറഞ്ഞാണ് മകൾ ഫോൺ വെച്ചത്: മരണം അറിഞ്ഞത് വാർത്തയിലൂടെയെന്ന് മാനസയുടെ അമ്മ

മകളുടെ മരണ വിവരം അറിയാതെ തളാപ്പില്‍ ട്രാഫിക് ജോലിയിലായിരുന്നു അച്ഛന്‍ മാധവന്‍

കണ്ണൂർ : മാനസയുടെ മരണം അമ്മ എൻ സബിത അറിഞ്ഞത് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയിലൂടെ. പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയായ സബിത വിവരമറിഞ്ഞ് ആദ്യം വിളിച്ചത് സഹോദരനെയായിരുന്നു. വാര്‍ത്ത കണ്ടോ എന്ന് ചോദിച്ച് അവര്‍ അലറിക്കരഞ്ഞു.

മകളുടെ മരണ വിവരം അറിയാതെ തളാപ്പില്‍ ട്രാഫിക് ജോലിയിലായിരുന്നു അച്ഛന്‍ മാധവന്‍. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥരാണ് മാധവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം മാനസ ഏറെ നേരെ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. നാളെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചതെന്നും അമ്മ എൻ സബിത പറഞ്ഞു.

Read Also  :  കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ലെന്ന് ധനമന്ത്രി

ഇന്നലെ ഉച്ചയ്ക്ക് കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം നടന്നത്. ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. മാനസ കൂട്ടുകാരിക്കൾക്കൊപ്പം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയാണ് രാഹിൽ വെടിവെച്ചത്. തുടർന്ന് ഇയാളും സ്വയം വെടിവെച്ച് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button