Latest NewsNewsIndia

ഓഗസ്റ്റ് 5ന് ഭീകരാക്രമണത്തിന് സാധ്യത: കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 5ന് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് അറിയിച്ചു.

Also Read: ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ പാക്കിസ്ഥാന്‍, ഹൈക്കോടതിയില്‍ പുതിയ വാദമുഖങ്ങളുമായി സിബിഐ

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നിവയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കശ്മീരിലെ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലായി വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാള്‍ എന്നീ പ്രദേശങ്ങളിലാണ് ഒരേ സമയം ഡ്രോണ്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button