Latest NewsNewsIndia

പാക് അധീന കശ്മീരിലെത്തിയ 57 പേര്‍ ഭീകരവാദികളായി: ആയുധങ്ങളുമായി തിരികെ വന്ന 17 പേരെ വധിച്ചെന്ന് ദില്‍ബാഗ് സിംഗ്

ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നും പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചവരില്‍ 57 പേര്‍ ഭീകര സംഘടനകളില്‍ അംഗങ്ങളായെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. 2017, 2018 കാലയളവില്‍ അംഗീകൃത വിസയില്‍ പോയവരാണ് ഭീകരവാദത്തിന്റെ പാത തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

Also Read: സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങൾ നക്കി നോക്കുന്ന യുവതി, വൈറസ് ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതി: പ്രതിഷേധം ശക്തം

ഇന്ത്യയില്‍ നിന്ന് പാക് അധീന കശ്മീരിലെത്തി ഭീകരരായി മാറിയ 17 പേര്‍ ആയുധങ്ങളുമായാണ് രാജ്യത്തേയ്ക്ക് തിരിച്ചെത്തിയതെന്നും ഇവരെ എല്ലാവരെയും വിവിധ ഏറ്റുമുട്ടലുകളില്‍ സുരക്ഷാ സേന വധിച്ചെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു. അവശേഷിക്കുന്നവരില്‍ 13 പേര്‍ ജമ്മു കശ്മീരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജൗരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.

17 പേര്‍ ഇപ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പാക് അധീന കശ്മീരില്‍ തന്നെ കഴിയുകയാണെന്ന് ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇവര്‍ ജമ്മു കശ്മീര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പാകിസ്താന്‍ അതിര്‍ത്തിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ നുഴഞ്ഞുകയറ്റത്തിന് സജ്ജമാക്കിയിരിക്കുകയാണെന്നും സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button