Latest NewsIndia

‘ബിഎസ്പി എംപി റേപ്പ് ചെയ്തു’ സുപ്രീം കോടതിക്കു മുന്നില്‍ തീകൊളുത്തിയ സുഹൃത്തും പിന്നാലെ യുവതിയും മരണമടഞ്ഞു

വരാണസിയിലുള്ള വീട്ടില്‍ വച്ച്‌ അതുല്‍ റായ് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെതുടര്‍ന്ന് ഒരുമാസത്തിനു ശേഷം പൊലീസിനു മുന്നില്‍ എം പി കീഴടങ്ങുകയായിരുന്നു.

ന്യൂഡല്‍ഹി: ബി എസ് പി എം പി അതുല്‍ റായിക്കെതിരെ പീഡനകുറ്റം ആരോപിച്ച 24കാരി ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞു. പൊലീസും എം പിയുടെ കുടുംബാംഗങ്ങളും ഒത്തുകളിച്ച്‌ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ യുവതിയും സുഹൃത്തും കൂടി കഴിഞ്ഞയാഴ്ച സുപ്രീം കോടതിക്കു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചിരുന്നു.

27കാരനായ യുവതിയുടെ സുഹൃത്ത് കഴിഞ്ഞ ശനിയാഴ്ച മരണമടഞ്ഞിരുന്നു. ഇരുവരെയും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.ആഗസ്റ്റ് 16ന് വരാണസിയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതിയും സുഹൃത്തും പൊലീസും എം പിയുടെ ബന്ധുക്കളും ചേര്‍ന്ന് കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കാണിച്ച്‌ ഒരു ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു.

ഇതിനു തൊട്ടുപിറകേയാണ് ഇവര്‍ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുന്നത്. സംഭവത്തില്‍ യുവതിക്ക് 85 ശതമാനവും സുഹൃത്തിന് 65 ശതമാനവും പൊള്ളലേറ്റിരുന്നു. 2019ലാണ് ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നിന്നുള്ള എം പിയായ അതുല്‍ റായിക്കെതിരെ യുവതി പരാതി സമര്‍പ്പിക്കുന്നത്.

വരാണസിയിലുള്ള വീട്ടില്‍ വച്ച്‌ അതുല്‍ റായ് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെതുടര്‍ന്ന് ഒരുമാസത്തിനു ശേഷം പൊലീസിനു മുന്നില്‍ എം പി കീഴടങ്ങുകയായിരുന്നു. അന്ന് മുതല്‍ അതുല്‍ റായ് തടവില്‍ കഴിയുകയാണ്.

 

shortlink

Post Your Comments


Back to top button