KannurLatest NewsKeralaNewsCrime

യുവതിയുടെ നടത്തത്തിൽ സംശയം: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ, സ്വർണക്കടത്തലിന്റെ പുതിയ ട്രെൻഡ്

കോഴിക്കോട് : വ്യത്യസ്തമായ രണ്ട് സ്വർണക്കടത്ത് രീതികളാണ് അടുത്തിടെ കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്തുവരുന്നത്. കാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സിപിഡി കാലിക്കറ്റ് ടീം 2343.310 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. കാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മടത്തിൽ ഷെഫീഖിൽ നിന്നും 1170.380 ഗ്രാം സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 1172.930 ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടിച്ചെടുത്തത്. യുവതിയുടെ നടത്തത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യാൻ വിളിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതോടെയാണ് സ്വർണം പിടികൂടിയത്.

Also Read:17 കാരിയെ പീഡിപ്പിച്ച യുവാക്കൾക്കെതിരെ കേസ്: പെൺകുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ കാമുകനൊപ്പം

ഇതിൽ നിന്നും കുറച്ച് കൂടി വ്യത്യസ്തമായ രീതിയിലായിരുന്നു കണ്ണൂരിൽ യുവാവിന്റെ സ്വർണക്കടത്തൽ. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ ശ്രമമാണ് അധികൃതര്‍ പൊളിച്ചത്. മഞ്ഞ നിറത്തിലുള്ള ജീൻസ് ധരിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ ശ്രമിച്ച യുവാവിന് പിടിവീഴുകയായിരുന്നു. ജീൻസിൽ പെയിന്റെന്ന രീതിയിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടി.

ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് സ്വർണക്കടത്തിന്റെ വിവരം പങ്കുവെച്ചത്. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വർണക്കടത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button