Latest NewsNewsIndiaBollywoodEntertainment

സിദ്ധാര്‍ഥിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഷെഹ്നാസ് എത്തി: കരഞ്ഞു തളര്‍ന്ന് വാടിയ മുഖവുമായി ഷെഹ്നാസ്

സിദ്ധാര്‍ഥിന്റെ പേര് ഉറക്കെ വിളിച്ച് കരഞ്ഞുകൊണ്ട് ആംബുലന്‍സിലേക്ക് കയറുന്ന ഷഹ്നാസിന്റെ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്

മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ബിഗ്ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ലയെ അവസാനമായി ഒരുനോക്ക് കാണാന്‍ കാമുകി ഷെഹ്നാസ് എത്തി. കരഞ്ഞു തളര്‍ന്ന് വാടിയ മുഖവുമായി എത്തി ഷെഹ്നാസിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരില്‍ നൊമ്പരമുണര്‍ത്തുകയാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു സിദ്ധാര്‍ഥും ഷെഹ്നാസും. ആരാധകര്‍ ഇവരെ സ്‌നേഹപൂര്‍വ്വം സിദ്നാസ് എന്നാണ് വിളിച്ചിരുന്നത്. ഇരുവരുടെയും പേരുചേര്‍ത്താണ് സിദ്നാസ് എന്ന പേര് ആരാധകര്‍ രൂപപ്പെടുത്തിയത്. ബിഗ് ബോസ് 13-ാം സീസണില്‍ മത്സരാര്‍ത്ഥികളായിരുന്നപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും.

സിദ്ധാര്‍ഥിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി സഹോദരന്‍ ഷെഹബാസിനൊപ്പമാണ് ഷെഹ്നാസ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്. കാറില്‍ നിന്നും പുറത്തിറങ്ങി സിദ്ധാര്‍ഥിന്റെ പേര് ഉറക്കെ വിളിച്ച് കരഞ്ഞുകൊണ്ട് ആംബുലന്‍സിലേക്ക് കയറുന്ന ഷഹ്നാസിന്റെ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു നാല്‍പതുകാരനായ സിദ്ധാര്‍ഥിന്റെ മരണം. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥിന്റെ മരണത്തിലേക്ക് നയിക്കാന്‍ അമിത വ്യായാമം കാരണമായിരുന്നതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദിവസവും മണിക്കൂറുകളോളം സിദ്ധാര്‍ഥ് വ്യായാമത്തിനായി മാറ്റി വച്ചിരുന്നു. അമിത വ്യായാമം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ സിദ്ധാര്‍ഥിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് ഇത് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്.

ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ബാബുല്‍ ക ആംഗ്ന ചുട്ടി ന എന്ന ടെലിവിഷന്‍ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2014ലാണ് ബിഗ് ബോസ് 13-ാം സീസണില്‍ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സഹനടനായി അഭിനയിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button