Latest NewsNewsIndia

പതിനേഴുകാരനായ മകന്‍ അച്ഛനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി : സംഭവം പുറത്തറിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ

സൂററ്റ് : ഗുജറാത്തിലെ സൂററ്റ് ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പതിനേഴുകാരനായ മകന്‍ അച്ഛനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരമായി മൊബൈലില്‍ ഗെയിം കളിക്കുന്നതിന് വഴക്കു പറഞ്ഞതിന്റെ പേരില്‍ പിതാവിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

Read Also : പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം 

മകന്റെ ആക്രമണത്തില്‍ അബോധാവസ്ഥയിലുള്ള ഭര്‍ത്താവിനേയും കൊണ്ട് ഭാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സൂററ്റിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ എത്തുന്നത്. കുളിമുറിയില്‍ നിന്നും വീണ് അബോധാവസ്ഥയിലായി എന്നായിരുന്നു ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.

വ്യാഴാഴ്ച്ച മൃതേദഹം പോസ്റ്റുമോര്‍ട്ടം ചെയ്തതതോടെയാണ് സംഭവത്തിലെ ദുരൂഹത പുറത്ത് വരുന്നത് . കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ ആശുപത്രിയില്‍ നിന്നും പൊലീസിനെ വിവരം അറിയിച്ചു.പൊലീസെത്തി ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പതിനേഴുകാരനായ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button