Latest NewsNewsIndiaCrime

അധ്യാപികയും 14 വയസ്സുള്ള മകനും കൊല്ലപ്പെട്ട നിലയിൽ: മകന്റെ ട്യൂഷൻ ടീച്ചർ സംശയ നിഴലിൽ, പിതാവിനെ ചോദ്യം ചെയ്തു

കൊൽക്കത്ത: അമ്മയെയും മകനെയും കൊൽക്കത്തയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്കൂൾ അധ്യാപികയും അവരുടെ 14 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയുമാണ് കണ്ടതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. സ്കൂൾ യൂണിഫോമിലായിരുന്ന മകന്റെ മൃതദേഹം കിടക്കയിലും, ഭാര്യയുടേത് തറയിലുമാണ് കിടന്നിരുന്നത്.

Also Read: മണ്ണെണയൊഴിച്ച് തീയിട്ടപ്പോൾ സിന്ധു നിലവിളിച്ചു, പിന്നീട് ജീവനോടെ കുഴിച്ചുമൂടി പ്രതി ബിനോയ്

കൊൽക്കത്തയിലെ ബെഹാല പരൺശ്രീയിൽ തിങ്കളാഴ്ചയാണ് സംഭവം. അതേസമയം വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സംഭവത്തിൽ, ഭർത്താവിനെയും മകന്റെ ട്യൂഷൻ ടീച്ചറിനെയും പൊലീസ് ചോദ്യം ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷൻ ടീച്ചർ ഫ്ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു. അതേസമയം അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയൽക്കാരുടെ മൊഴി. പരിചയക്കാർ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പൊലീസിന്റെ നിഗമനം. ഇവരുടെ ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button