ചെന്നൈ: മതവിശ്വാസത്തിനുള്ള അവകാശത്തെക്കാൾ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി ഡി ആദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നീരീക്ഷണം.
ജനനന്മയെ കരുതിയാണ് വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുണ്ടെന്ന് കോടതി പറഞ്ഞു.
Post Your Comments