KeralaLatest NewsIndia

മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേര് കാണുമ്പോൾ മനസിലാകും: പാലാ ബിഷപ്പിനെ പിന്തുണച്ച്‌ പി സി ജോര്‍ജ്

'കളളനോട്ടു പിടിക്കുന്നു, വിമാനത്താവളത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നു. ആരാണ് പ്രതികള്‍?'

കോട്ടയം: ചെറുപ്രായത്തില്‍ തന്നെ കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ‘അദ്ദേഹം വളരെ സത്യസന്ധമായി ഒരു അഭിപ്രായം പറഞ്ഞു, അതിനെ അനുകൂലിക്കുന്നു. ഞാന്‍ നേരത്തെതന്നെ ഇത് പറഞ്ഞതാണ്. അന്ന് എല്ലാരും മുതുകത്ത് കേറീല്ലേ, ഇപ്പൊ തെളിഞ്ഞില്ലേ?’ എന്നും ജോര്‍ജ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.

‘കത്തോലിക്കാ സഭയുടെ ഔദ്യോ​ഗിക വക്താവെന്ന നിലയില്‍ പാലാരൂപതയുടെ അഭിവന്ദ്യ പിതാവ് തന്നെ ലേഖനം ഇറക്കിയിരിക്കുകയാണ്. ഒരു സത്യം പറയുന്നു, സത്യം എന്തെന്ന് തെളിഞ്ഞില്ലെ. ഒരു പിതാവൊന്നും ഒരിക്കലും കളളം പറയില്ല. എത്രയോ കുടുംബങ്ങളാണ് തകര്‍ന്നത്. ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുക. നിങ്ങള്‍ പത്രം വായിക്ക്, ഈ മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരാണ്? ആ പേരൊന്നു വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.’ ഇതിലൊക്കെ പലരുടേയും ബു​​ദ്ധിപൂര്‍വ്വമായ ആലോചനയുടെ തെളിവാണതെന്നും ജോര്‍ജ് പറഞ്ഞു.

‘കളളനോട്ടു പിടിക്കുന്നു, വിമാനത്താവളത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നു. ആരാണ് പ്രതികള്‍. ഇതെല്ലാം സംഘടിതമായൊരു നീക്കമാണ്. എനിക്ക് തന്നെയറിയാം എത്ര പെണ്‍കുട്ടികള്‍ പോയിട്ടുണ്ടെന്നതിനെപ്പറ്റി. ഇവിടെ ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളും മാത്രമേ പോകുന്നുളളു. ബാക്കി പെണ്‍കുട്ടികള്‍ പോകാത്തതെന്താ? അത് അപ്പൊ അറിയണ്ടെ, മനപ്പൂര്‍വ്വം കൊണ്ടുപോയി നശിപ്പിക്കുകയല്ലേ അവരെ’ – ജോര്‍ജ് അഭിപ്രായപ്പെട്ടു.

‘ഇത് മനസിലാക്കാതെ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തരുത്. സമുദായത്തിലെ ചില തീവ്രവാദികള്‍ നടത്തുന്ന വിവരക്കേടാണിത്. ആ വിവരക്കേടിനെ ധെെര്യമായി എതിര്‍ക്കാനും വിമര്‍ശിക്കാനും തയ്യാറാകണം.’ ജോർജ് കൂട്ടിച്ചേർത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button