Latest NewsIndia

യുപി: ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയെ മായാവതി തള്ളിയതോടെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത് ഒവൈസി

അൻസാരി നിരവധി ക്രിമിനൽ, അഴിമതി കേസുകളിൽ പെട്ട് ഇപ്പോഴും ബന്ദ ജയിലിൽ തുടരുകയാണ്.

ലഖ്‌നൗ: മുൻ ബിഎസ്പി എംപിയും എംഎൽഎയും ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിയെ മായാവതി കൂടി സീറ്റ് നൽകാതെ തള്ളിയതോടെ കളത്തിലിറങ്ങി എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. അൻസാരിയെ ഒവൈസി ഇരുകൈകളും നീട്ടി തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. അൻസാരി നിരവധി ക്രിമിനൽ, അഴിമതി കേസുകളിൽ പെട്ട് ഇപ്പോഴും ബന്ദ ജയിലിൽ തുടരുകയാണ്.

ഈ സാഹചര്യത്തിൽ ബിഎസ്പി അധ്യക്ഷ മായാവതി, മുക്താർ അൻസാരി ഒരു കുറ്റവാളിയാണെന്നും അതിനാൽ അവർ അദ്ദേഹത്തിന്റെ ടിക്കറ്റ് റദ്ദാക്കുകയാണെന്നും ഇന്നലെ പ്രസ്താവിച്ചിരുന്നു. അതീഖ് അഹമ്മദും മുഖ്താർ അൻസാരിയും ബിഎസ്പിയുടെ പ്രബല നേതാക്കളായിരുന്നു. ഇവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം യുപി നിരവധി തവണ ഭരിച്ച ബിഎസ്പിക്ക് ഇപ്പോൾ ഒരു വിലയും ഇല്ലാതിരിക്കുകയാണ്. ഇതോടെയാണ് ഇവരെ തള്ളിപ്പറയാൻ മായാവതി നിർബന്ധിതയായത്.

ഈ സാഹചര്യത്തിലാണ് ഒവൈസി തന്റെ പാർട്ടിയിലേക്ക് ഈ ക്രിമിനലുകളെ ക്ഷണിച്ചിരിക്കുന്നത്. ക്രിമിനൽ ആയാലും വേണ്ടില്ല തങ്ങളുടെ മതത്തോട് ചേർന്ന് നിന്നാൽ മതിയെന്ന നിലപാടാണ് ഒവൈസിക്കുള്ളത് എന്നാണ് ബിഎസ്പി ആരോപണം. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താര്‍ അന്‍സാരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇയാളുടെ സഹായികളുടെ സ്വത്തുക്കളും യോഗി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഗാസിയാപുരിലെ ഇയാളുടെ സഹായികളുടെ ആയുധ ലൈസന്‍സും സര്‍ക്കാര്‍ മരവിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button