ErnakulamKeralaLatest NewsNewsCrime

ഓൺലൈൻ ലോണായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: സഹോദരങ്ങൾ അറസ്റ്റിൽ

കൊച്ചി∙ ഓൺലൈനായി രണ്ടു ലക്ഷം രൂപ ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഗുബീർ നഗറിൽ താമസിക്കുന്ന വിവേക് പ്രസാദ്(29), സഹോദരൻ വിനയ് പ്രസാദ്(23) എന്നിവരാണ് അറസ്റ്റിലായത്. ട്രാവൻകൂർ ഫിനാൻസിയേഴ്സ്, ലക്ഷ്മി വിലാസം ഫിനാൻസിയേഴ്സ് എന്നീ കമ്പനി പേരുകളിൽ സ്ത്രീകൾക്ക് ഒരു ശതമാനം പലിശ നിരക്കിലും പുരുഷൻമാർക്ക് രണ്ടു ശതമാനം പലിശ നിരക്കിലും ലോൺ നൽകുമെന്നായിരുന്നു വാഗ്ദാനം.

Also Read: പാർക്കിങ് നിരക്കുകൾ കുറച്ച് കൊച്ചി മെട്രോ: പുതിയനിരക്ക് പുറത്ത് വന്നു

എസ്എംഎസ് വഴി ആളുകളെ വലയിലാക്കി ആധാർകാർഡ് ഉൾപ്പടെയുള്ള രേഖകൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്. ഫീസ് ലഭിച്ചാൽ ഉടൻ കരാർ ലെറ്റർ അയച്ചു നൽകും. ലോൺ തുക അക്കൗണ്ടിൽ കയറാൻ തടസമുണ്ടെന്നും ഡിഡി എടുക്കണം, നികുതി അടയ്ക്കണം എന്നെല്ലാം ആവശ്യപ്പെട്ട് വീണ്ടും പണം വാങ്ങും. പരമാവധി പണം തട്ടിയെടുത്ത ശേഷം എടിഎമ്മിലൂടെ ഡൽഹിയിൽനിന്നു പണം പിൻവലിച്ച് ഫോൺ ഓഫ് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.

തിരുവല്ല, ഹരിപ്പാട് സ്വദേശികളായ മാതാപിതാക്കളുടെ മക്കളാണ് പിടിയിലായവർ. ജനിച്ചു വളർന്നത് ഡൽഹിയിലാണെങ്കിലും ഇവർ നന്നായി മലയാളം സംസാരിക്കും .തൃശൂർ സൈബർ ക്രൈം പൊലീസ് ഡൽഹിയിലെത്തി അറസ്റ്റു ചെയ്ത പ്രതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പനങ്ങാട് സ്വദേശി പ്രഭിലാലാണ് രണ്ടു ലക്ഷം രൂപയ്ക്കായി ഒന്നര ലക്ഷം രൂപയോളം വിവിധ ആവശ്യങ്ങൾക്കായി ചോദിച്ചപ്പോൾ നൽകിയത്. ഇയാൾ നൽകിയ പരാതിയിൽ പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സൈബർ ക്രൈം പൊലീസ് ഇവരെ ഡൽഹിയിൽനിന്ന് അറസ്റ്റു ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button