ErnakulamNattuvarthaLatest NewsKeralaNews

സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളില്ല, അസുഖങ്ങളില്ല: കുഞ്ഞിനെ കൊന്ന് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു

അബുദാബിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുകയാണ് സുനി​ല്‍

പറവൂർ: കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍ വിഎം സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (31), മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്ക് മറ്റു ബാധ്യതകളോ പ്രശ്നങ്ങളോ ഇല്ല. രോഗങ്ങളോ മറ്റ് ശാരീരിക പ്രശ്നങ്ങളോ ദമ്പതികൾക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അബുദാബിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുകയാണ് സുനി​ല്‍. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇവര്‍ക്കില്ലെന്നും വിദേശത്തുനിന്നും വന്നശേഷം വഴിക്കുളങ്ങരയില്‍ വീടുവെയ്ക്കാനായി സുനില്‍ നാല് സെന്റ് ഭൂമി വാങ്ങിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി

അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാടുകളുണ്ട്. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നു. ഡൈനിംഗ് ഹാളില്‍ സുനിലിന്റെ മൃതദേഹവും ബെഡ്റൂമില്‍ തൂങ്ങിയ നിലയിൽ കൃഷ്ണേന്ദുവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മകൻ ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. സുനിലിനെയും ഭാര്യയേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച ബന്ധുക്കൾക്ക് ഇതിനു സാധിക്കാതെ വന്നതോടെ, ഇവരെ നേരിൽ കാണാൻ ഇവരുടെ അമ്മാവനും നടനുമായ കെപിഎസി സജീവ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറി​ഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button