ErnakulamKeralaNattuvarthaNews

ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് ആറ് കോടി: സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ

കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുത്ത് വീണ്ടും അമ്പരപ്പിക്കുകയാണ് സ്മിജ

ആലുവ: ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ. ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബംപര്‍ സമ്മാനമായി ആറ് കോടി രൂപ അടിച്ചപ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് ഒരു വിഹിതം ലോട്ടറി വിറ്റ സ്മിജക്ക് നല്‍കിയിരിക്കുകയാണ് ആലുവ കീഴ്മാട് പാലച്ചുവട്ടില്‍ ചന്ദ്രന്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദ്രൻ സംസ്ഥാന സര്‍ക്കാരിന്റെ ബംപർ ടിക്കറ്റിന്റെ വിജയി ആയത്. കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുത്ത് വീണ്ടും അമ്പരപ്പിക്കുകയാണ് സ്മിജ.

രാജഗിരി ആശുപത്രിക്ക് മുന്നിൽ ലോട്ടറി വിറ്റിരുന്ന സ്മിജ മോഹനന്‍ വിറ്റ് പോകാതിരുന്ന ടിക്കറ്റുകള്‍ പലരെയും ഫോണില്‍ വിളിച്ച് വേണോ എന്ന് അന്വേഷിച്ചിരുന്നു ആ കൂട്ടത്തിലാണ് സ്ഥിരമായി തന്റെ പക്കല്‍ നിന്നും ലോട്ടറിയെടുക്കുന്ന ചന്ദ്രനെയും വിളിച്ചത്. ഒടുവില്‍ ടിക്കറ്റ് പറഞ്ഞുറപ്പിച്ച് മാറ്റിവെക്കുകയും ടിക്കറ്റിന്റെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. ടിക്കറ്റിന്റെ പണം പിന്നീട് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.

ഒടുവില്‍ ചന്ദ്രന്‍ പറഞ്ഞുറപ്പിച്ച് മാറ്റിവെച്ച ആ ടിക്കറ്റിന് ബംപറടിക്കുകയായിരുന്നു. സ്മിജയും ഭര്‍ത്താവും ചേര്‍ന്ന് ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി. ഏജന്‍സി കമ്മിഷനും നികുതിയുമെല്ലാം കഴിഞ്ഞ് ബാക്കി തുക മുഴുവന്‍ കൈയില്‍ കിട്ടിയപ്പോഴാണ് തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നും സ്മിജക്ക് ഒരു ലക്ഷം രൂപ ചന്ദ്രന്‍ സമ്മാനമായി നല്‍കിയത്.

സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വർ​ഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം: എകെ ബാലൻ

‘എനിക്ക് ഒരു പൈസയും വേണ്ടെന്നാണ് സ്മിജ ആദ്യം മുതല്‍ പറഞ്ഞത്. പക്ഷേ സ്മിജയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം കൊടുക്കുകയായിരുന്നു. കൈയില്‍ കൊടുത്തിട്ട് വാങ്ങാത്തതുകൊണ്ട് വണ്ടിയില്‍ വെച്ച് കൊടുക്കുകയായിരുന്നു. ഓഗസ്റ്റില്‍ സമ്മാനതുക ലഭിച്ചെങ്കിലും ഞങ്ങളെല്ലാവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അതാണ് ഇത്രയും വൈകിയത്’. ചന്ദ്രന്‍ പറഞ്ഞു.

തന്റെ കമ്മിഷന്‍ തുകയായ 51 ലക്ഷം രൂപ നേരത്തെ സ്മിജയ്ക്ക്‌ കിട്ടിയിരുന്നു. രാജഗിരി കോളജിന് സമീപത്ത് തന്നെയാണ് ഇപ്പോഴും ലോട്ടറി വില്‍ക്കുന്നത്. കട വിപുലീകരിച്ചു. വീടിന്റെ പണികള്‍ അത് തീര്‍ത്ത് ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് സ്മിജ പറയുന്നു.

ചന്ദ്രന്‍ ചേട്ടന് ഓഗസ്റ്റില്‍ പണം കിട്ടിയിരുന്നു. ഇന്നലെ വീട്ടിലേക്ക് വിളിച്ചു. അങ്ങനെ പോയപ്പോഴാണ് ഒരു ലക്ഷം രൂപ തന്നത്. ചൊവ്വാഴ്ച കാലത്ത് അത് ട്രഷറിയില്‍ കൊണ്ടുപോയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ചന്ദ്രന്‍ ചേട്ടന്‍ എനിക്ക് എന്താണ് തന്നതെന്ന് എല്ലാവരും ചോദിക്കുന്നു. അതുകൊണ്ടാണ് ഈ തുക അദ്ദേഹം തന്ന കാര്യം ഇപ്പോള്‍ എല്ലാവരോടും പറയുന്നത്. പണമൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഇത് തരുകയായിരുന്നു’.സ്മിജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button