Latest NewsNewsIndia

നിധി കണ്ടെത്താൻ നരബലി നൽകാൻ ശ്രമം: യുവതിയുടെ പരാതിയിൽ മൂന്നുപേർ പിടിയിൽ

മുംബൈ: നിധി ലഭിക്കുമെന്ന് വിശ്വസിച്ച് സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽനയിൽ നടന്ന സംഭവത്തിൽ മന്ത്രവാദിനി ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലായി. യുവാവിന്റെ ഭാര്യ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

ബുൽദാന ജില്ലയിലെ ദുവൽഗാവ് രാജ തഹസിൽ സ്വദേശിനിയാണ് മന്ത്രവാദിനി. ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിൾ (40), ജീവൻ പിമ്പിൾ എന്നിവരാണ് പിടിയിലായ യുവാക്കൾ. മനുഷ്യബലി, ദുരാചാരങ്ങൾ, അഘോരി സമ്പ്രദായങ്ങൾ ബ്ലാക്ക് മാജിക് നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ച് ഖത്തർ റെയിൽ

ഗ്രാമത്തിലെ ശ്മശാനങ്ങൾക്ക് ചുറ്റുമാണ് മദ്യപാനിയായ സന്തോഷ്  കൂടുതൽ സമയവും ചെലവിട്ടിരുന്നതെന്നും ഉടൻ രഹസ്യ നിധി കണ്ടെത്തുമെന്ന് അയാൾ ഇടക്കിടെ ഭാര്യയോട്പറയാറുണ്ടായിരുന്നതായും പൊലീസ് ഇൻസ്പെക്ടർ രവീന്ദ്ര താക്കറെ അറിയിച്ചു. സെപ്റ്റംബർ 22 ന് സന്തോഷ് മന്ത്രവാദിയെ തന്റെ വീട്ടിൽ കൊണ്ടുവന്ന് പൂജകൾ നടത്തിയിരുന്നു.

അടുത്ത ദിവസം, നിധി കണ്ടെത്തുന്നതിനായി അവരെ നരബലിയായി അർപ്പിക്കാൻ പോവുകയാണെന്ന് സന്തോഷ് ഭാര്യ സീമയോട് പറഞ്ഞു. തുടർന്ന് ഭാര്യയെ നിർത്തിക്കൊണ്ട് ചില പൂജകളും മറ്റ് കർമങ്ങളും ചെയ്യാൻ തുടങ്ങിയ സന്തോഷ് സീമ എതിർത്തപ്പോൾ അവരെ മർദിച്ചു. ഭർത്താവിന്റെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് ഗ്രാമവാസികളിൽ ചിലരോട് പറഞ്ഞ ശേഷം സീമ പിതാവിന്റെ സഹായത്തോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button