Latest NewsKeralaNewsIndia

മോൻസൺ ഡിജിപിയുടെ അടുത്തേക്ക് രണ്ടു സ്ത്രീകളെ വിട്ടു, എന്നെയും ഡിജിപിയെയും അകറ്റി: അനിതയുടെ വെളിപ്പെടുത്തൽ

‘മോൻസൻ ഫ്രോഡെന്ന് പറഞ്ഞത് ബെഹ്റ; തട്ടിപ്പുകാരനോയെന്ന് നേരിട്ടു ചോദിച്ചു’

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും ഇപ്പോൾ തട്ടിപ്പു പുറത്തുവരാൻ കാരണവും താൻ ആണെന്നും അനിത വ്യക്തമാക്കുന്നു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണു മോൻസൻ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നും അനിത പറഞ്ഞു.മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിൽ സംസാരിക്കുകയായിരുന്നു അനിത.

സാമൂഹിക പ്രവർത്തകയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു മാത്രമാണു ലോക്നാഥ് ബെഹ്റയുൾപ്പെടെയുള്ളവരെ സമീപിച്ചിട്ടുള്ളതെന്നതും ആ രീതിയിലാണ് ഇവരുമായി അടുപ്പമുള്ളതെന്നും അനിത പറയുന്നു. അനിതയ്ക്ക് മോന്‍സനുമായി അടുപ്പമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. മോന്‍സനൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ്, വിഷയത്തിൽ വിശദീകരണവുമായി അനിത രംഗത്ത് വന്നത്.

Also Read:ശബരിമല‍യെ തകര്‍ക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയംനശിച്ചുവെന്ന് കണ്ഠര് രാജീവര്, മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കൊട്ടാരം

‘മോൻസൻ മാവുങ്കലിനെ ലോക്നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഞങ്ങളുടെ സംഘടനയുടെ ആവശ്യത്തിനായിട്ടായിരുന്നു അത്. ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നു എന്ന് പറഞ്ഞതിന്റെ ബലത്തിലായിരുന്നു അത്. അന്ന് ഡിജിപിക്കൊപ്പം ഐ.ജി മനോജ് എബ്രഹാമും ഉണ്ടായിരുന്നു. മോൻസന്റെ വീട്ടിലെ മ്യൂസിയം സന്ദർശിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടത് ഞാനാണ്. അവിടെ എത്തിയ ശേഷം ഡിജിപി തന്നെയാണ് എന്നോട് അവിടെ അത്ര നല്ല സ്ഥലം അല്ല എന്ന് പറഞ്ഞത്. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അവിടേക്ക് പോകണ്ട. വല്ലപ്പോഴും ഒരിക്കൽ നാട്ടിലേക്ക് വരുന്നത് കൊണ്ട് അങ്ങനെയുള്ളവരുടെ നെഗറ്റീവ് വശം അറിയാൻ സാധിക്കില്ലെന്ന് അന്ന് ബെഹ്‌റ എന്നോട് പറഞ്ഞു.

Also Read:മൊബൈല്‍ ടവറിന് മുകളില്‍ കയറി ‘മുകളേല്‍ ബിജു’വിന്റെ സാഹസം: ടവറിന്റെ പാതി വഴിക്ക് വച്ച് നാട്ടുകാര്‍ കണ്ടു, താഴെ ഇറക്കി

മോൻസനിൽ നിന്നും അകന്ന് നിൽക്കാൻ ഡിജിപി ആവശ്യപ്പെട്ടത് രണ്ട് വർഷം മുൻപ് ആണ്. പോലീസ് കണ്ണിലൂടെയാണല്ലോ ഡിജിപി ഒക്കെ എന്തിനെയും കാണുക. അതുകൊണ്ടാകാം, അവർക്ക് പലതും മനസിലായത് കൊണ്ടാകും എന്നോട് അവിടെ പോകരുത് എന്ന് പറഞ്ഞത്. കുറെ പെൺകുട്ടികൾ ഒക്കെയുണ്ടല്ലോ അവിടെ എന്നും അദ്ദേഹം എന്നോട് പറഞ്ഞു. മോൻസന്റെ തട്ടിപ്പ് ഞാൻ അറിഞ്ഞുവെന്ന് അയാൾ മനസിലാക്കിയതോടെ രണ്ട് സ്ത്രീകളെ വിട്ടിട്ട് ഞാൻ ഡിജിപിയെ അപവാദപ്രചരണം നടത്തുന്നുവെന്ന് വരുത്തിതീർത്തു. ഒരു ഭിന്നിപ്പിക്കൽ നയം. ഞാൻ മോൻസനെക്കുറിച്ച് പരാതി അറിയിക്കുമെന്ന് മുൻകൂട്ടി കണ്ട അയാൾ ഡിജിപിയുടെ അടുത്തേക്ക് രണ്ട് സ്ത്രീകളെ വിട്ട് ഞാൻ അദ്ദേഹത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് വരുത്തിതീർത്തു. എന്നെയും ഡിജിപി യേയും തമ്മിൽ അകറ്റി. അതിനുശേഷം ഞാൻ ഡിജിപിയെ വിളിച്ചിട്ടില്ല. മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ആയി മോൻസന് ബന്ധം ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷനിൽ എനിക്ക് എതിരെ മോൻസൻ പ്രചാരണം നടത്തി’, അനിത വ്യക്തമാക്കുന്നു.

ഉന്നത പൊലീസുദ്യോഗസ്ഥരുമായി അനിത വേദിപങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ പൊലീസിലെ പിടിപാടുകളില്‍ സഹായിച്ചത് അനിതയാണെന്നാണ് വിവരം. മുഖ്യമന്ത്രി, മുന്‍മന്ത്രി പി കെ ശ്രീമതി എന്നിവരുമൊന്നിച്ചുള്ള ചിത്രങ്ങളും അനിതയുടെ ഫേസ്ബുക്കിലുണ്ട്. പി കെ ശ്രീമതി തന്റെ ചേച്ചിയെപ്പോലെയെന്നാണ് അനിത വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button