KeralaLatest NewsNews

പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞ് മന്ത്രി റിയാസ്: റിയാസിനെതിരെ ആദ്യം തിരിഞ്ഞത് ഷംസീർ, ഏറ്റുപിടിച്ച് എം.എൽ.എമാർ

തിരുവനന്തപുരം: എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമർശം പിൻവലിച്ച് മന്ത്രി മുഹമ്മദ് റിയാസ് പിൻവലിക്കാൻ കാരണം എം.എൽ.എമാരുടെ കനത്ത പ്രതിഷേധം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി. റിയാസിനെതിരെ എംഎല്‍എമാരുടെ കൂട്ട വിമര്‍ശനം ഉയർന്നതോടെ റിയാസിന് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു.

Also Read:തിരുവനന്തപുരം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും: അദാനി ഗ്രൂപ്പ്

പാർട്ടിയ്ക്കകത്ത് തന്നെ വലിയ കോലാഹലമാണ് ഈ പ്രസ്താവന സൃഷ്ടിച്ചത്. മുതിർന്ന നേതാക്കളടക്കം സംഭവത്തിൽ റിയാസിനെ വിമർശിച്ചിരുന്നു. നേതാക്കളിൽ നിന്ന് തന്നെ എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു. കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സി.പി.എം എം.എല്‍.എമാരെ പ്രകോപിതരാക്കിയത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എം.എല്‍.എമാര്‍ വിമര്‍ശിച്ചു.

ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button