KeralaLatest NewsNews

കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവം, സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞതില്‍ കേരളത്തിന് നാണക്കേട് : സന്ദീപ് വചസ്പതി

ആലപ്പുഴ : തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. അമ്മയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം കൂട്ടുനിന്നത് കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണ് ഈ സംഭവം. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഭൂതത്തിന് വരെ അമ്മയോട് അലിവ് തോന്നിയിട്ടുണ്ട്. ആ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും പിണറായി വിജയന്‍ ഉയരണമെന്നും സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ വാര്‍ത്താ  സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : എസ്എഫ്‌ഐയും ആർഎസ്എസും തമ്മിൽ എന്ത് വ്യത്യാസം?: എഐഎസ്എഫിന്റെ താരതമ്യ പോസ്റ്റിനെതിരെ വിമർശനം

അതേസമയം, സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14 ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ശബരിഗിരി പദ്ധതിയില്‍ 2 ഇടുക്കിയില്‍ 1 പള്ളിവാസലില്‍ 2 പള്ളിവാസല്‍ എക്സ്റ്റന്‍ഷനില്‍ 2 മൂഴിയാറില്‍ 1 തോ ട്ടിയാറില്‍ 2 പെരിങ്ങല്‍ക്കുത്തില്‍ 1 ഭൂതത്താന്‍കെട്ടില്‍ 3 എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഡാമുകളുടെ എണ്ണം. 400 മെഗാ വാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ജനറേറ്ററുകളാണ് ഇത്. കേരളം കേന്ദ്ര പൂളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും 2500 മെഗാവാട്ടിന് മുകളില്‍ വിലയ്ക്ക് വാങ്ങുമ്പോഴാണ് കെഎസ്ഇബി ഉടമസ്ഥതയിലുള്ള ഡാമുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാത്തത്. കേരളത്തിലെ ഡാമുകളെ പറ്റി സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം’ , വചസ്പതി ആവശ്യപ്പെട്ടു.

സന്ദീപ് വചസ്പതിയെ കൂടാതെ ബിജെപി ജില്ലാ അധ്യക്ഷന്‍ എം.വി ഗോപകുമാര്‍, ദക്ഷിണ മേഖല ഉപാധ്യക്ഷന്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ ജി വിനോദ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button