KeralaLatest NewsNews

എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് ചോദിച്ചു: ഉത്ര കൊലക്കേസില്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷിന് ഇനിയുള്ളത് ഒരേ ഒരു ആഗ്രഹം

ആദ്യം ഫോണില്‍ സംസാരിച്ച ശേഷം 2020 ഫെബ്രുവരി പതിനെട്ടിന് കാണാന്‍ ചാത്തന്നൂരില്‍ എത്തി.

കൊല്ലം: 17 മാസം നീണ്ട ജയില്‍വാസത്തിനു ശേഷം ഉത്ര കൊലക്കേസില്‍ ജയില്‍ മോചിതനായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ഇനിയുള്ളത് ഒരേ ഒരു ആഗ്രഹം. ഉത്രയുടെ കുടുംബത്തിന്റെ കാലുപിടിച്ചു മാപ്പു പറയുമെന്ന് ഉത്ര വധക്കേസിലെ മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് പറഞ്ഞു.

Read Also: സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റ്: യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക ശൈഖ് മക്തൂം

‘സൂരജ് മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് അറിഞ്ഞിരുന്നില്ല.ഞാന്‍ പാമ്പു പിടിക്കുന്ന യൂ ട്യൂബ് വീഡിയോകളില്‍ നിന്നു നമ്പര്‍ എടുത്താണ് സൂരജ് വിളിച്ചത്. എന്നോട് ആരാധനയാണെന്നു പറഞ്ഞു. ആദ്യം ഫോണില്‍ സംസാരിച്ച ശേഷം 2020 ഫെബ്രുവരി പതിനെട്ടിന് കാണാന്‍ ചാത്തന്നൂരില്‍ എത്തി. അതിനുശേഷം നിരന്തരം സംസാരിച്ചു സൗഹൃദം സ്ഥാപിച്ചു. ഉത്ര മരിച്ച്‌ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സൂരജ് വിളിച്ചു. എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ സൂരജ് പറഞ്ഞത്, ചേട്ടന്‍ പുറത്തു പറയാതിരുന്നാല്‍ ഇത് സര്‍പ്പദോഷമായി അവസാനിക്കും. പുറത്തറിഞ്ഞാല്‍ ചേട്ടനും കൊലക്കേസില്‍ കുരുങ്ങും. ഞാന്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു കാര്യം കാര്യം ചെയ്യില്ല. എനിക്കും മൂന്നു മക്കളുണ്ട്. ഓരോ ദിവസവും മനസുരുകി പ്രാര്‍ത്ഥിച്ചാണ് ജയിലില്‍ കഴിഞ്ഞത്’- സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button