Latest NewsNewsIndia

അമരീന്ദര്‍ സിംഗ് ഇന്ന് അമിത്ഷായെ കാണും: പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ സഖ്യകക്ഷി ചര്‍ച്ചകളും

പാര്‍ട്ടി പേരും ചിഹ്നവും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം

ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായ അധികാര വടംവലിക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സഖ്യകക്ഷി ചര്‍ച്ചകളും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടക്കുമെന്നാണ് വിവരം.

Read Also : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്റ്റാലിന്‍: നന്ദി അറിയിച്ച് മലയാളികള്‍

നവംബറോടെ ബിജെപിയുമായി പാര്‍ട്ടി സഖ്യമുമുണ്ടാക്കാനാണ് നീക്കം. ബുധനാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് അദ്ദേഹം സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി അറിയിച്ചത്. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘നിരവധി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ട്, പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആരൊക്കെ തങ്ങളുടെ കൂടെയാണെന്ന് വെളിപ്പെടുത്തും’, എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി പേരും ചിഹ്നവും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായിരുന്ന അധികാര വടംവലിക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button