ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതി ഡാനീഷ് ഒളിവില്‍, കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച, പരാതി നല്‍കുമെന്ന് ദീപ്തി

പരാതി ലഭിക്കാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പൊലീസിന്റെ വിശദീകരണം

തിരുവനന്തപുരം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് ജോര്‍ജ് തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞുവെന്നാണ് വിവരം. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായും ഇതിനെതിരെ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഡാനിഷിന്റെ സഹോദരി ദീപ്തി പറഞ്ഞു. സംഭവം ദിവസം പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും കസ്റ്റഡിയില്‍ എടുത്തിയിരുന്നില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പൊലീസിന്റെ വിശദീകരണം.

Read Also : കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നല്‍കുന്നത് പോലെയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഒക്ടോബര്‍ 31ന് ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വച്ചായിരുന്നു ബാണക്കാട് സ്വദേശിയായ മിഥുന് (29) മര്‍ദ്ദനമേറ്റത്. ഇരുമത വിഭാഗങ്ങളില്‍പ്പെട്ട ഇരുപത്തിനാലുകാരിയായ ദീപ്തിയും ഡിടിപി ഓപ്പറേറ്ററായ മിഥുനും തമ്മില്‍ പ്രണയത്തിലയിരുന്നു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യനും മിഥുന്‍ ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനുമായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് ഇരുവരും വിവാഹിതരായി. ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് പള്ളിയില്‍ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴിലേയ്ക്ക് വിളിച്ചുവരുത്തിയത്.

മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷ് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദ്ദനത്തില്‍ തലച്ചോറിന് ക്ഷതമേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button