ErnakulamKerala

ചോറ്റാനിക്കരയിൽ ദര്‍ശനത്തിനെത്തിയ യുവാക്കളെ പോലീസ് മതം പറഞ്ഞു മർദ്ദിച്ചതായി പരാതി

അവശനിലയില്‍ റോഡില്‍കണ്ട യുവാക്കളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് .

ചോറ്റാനിക്കര : ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കളെ പോലീസ് മർദ്ദിച്ചതായി പരാതി. കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരന്റെ മകന്‍ പി.ടി. മിഥുന്‍, കൊല്ലം എച്ച്.ആന്റ്.സി കോളനി ഗാന്ധിനഗര്‍-17ല്‍ കെ. സെയ്താലി എന്നീ യുവാക്കളാണ് ചോറ്റാനിക്കര എസ്.ഐ ബാബു മര്‍ദിച്ചതായി കാണിച്ച് എറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. സെയ്താലിയുടെ മുഖത്തും നെഞ്ചത്തും അടിക്കുകയും ഷൂസിട്ട് നടുവില്‍ ചവിട്ടി പരിക്കേല്‍പിക്കുകയും ചെയ്തു . തടയാന്‍ ശ്രമിച്ച മിഥുനെയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു .

യുവാക്കളെ ഉപേക്ഷിച്ച് കേസെടുക്കാതെ എസ്.ഐയും സംഘവും പോവുകയും ചെയ്തു. അവശനിലയില്‍ റോഡില്‍കണ്ട യുവാക്കളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് . ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കായുള്ള  ഇന്റ്ര്‍വ്യൂവിനെത്തിയതായിരുന്നു ഇരുവരും. മിഥുന്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞതോടെ സെയ്താലിയും ഒപ്പം കൂടുകയായിരുന്നു.

എന്നാല്‍, രാത്രി വൈകിയതിനാല്‍ നട അടച്ചെന്ന് സെക്യൂരിറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപോകാനിറങ്ങിയ ഇരുവരെയും നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും ചോദ്യംചെയ്തു. കൈയിലുണ്ടായിരുന്ന ബയോഡേറ്റ നല്‍കിയപ്പോള്‍ ‘മുസ്ലിമായ നിനക്ക് എന്താ അമ്പലത്തില്‍ കാര്യം’ എന്ന് ചോദിച്ച് എസ്.ഐ സെയ്താലിയോട് ദേഷ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button