KasargodKeralaNattuvarthaLatest NewsNews

ദമ്പതികൾക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം:തട്ടിക്കൊണ്ടുപോയ കാര്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍

ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ആണ് കാർ കണ്ടെത്തിയത്

കാഞ്ഞങ്ങാട്: ദമ്പതികളെ പട്ടാപ്പകല്‍ വീടു കയറി ആക്രമിച്ച സംഭവത്തിലെ തട്ടിക്കൊണ്ടു പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ആണ് കാർ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂൾ റോഡിലെ ഗണേഷ് മന്ദിരത്തിനു പിറകു വശം താമസിക്കുന്ന ദേവദാസിന്റെ പുതിയ ഇന്നോവ കാറാണ് കണ്ടെത്തിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിന്തളം, കൊല്ലംപാറ ഉമിച്ചിപ്പൊയിലിലെ വിജനമായ ചെങ്കല്‍ ക്വാറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാർ കണ്ടെത്തിയത്. ഇതു വഴി നടന്നു പോയവരാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരം നീലേശ്വരം പൊലീസിൽ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് പി.കെ. ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കാറിനു കാവല്‍ ഏര്‍പ്പെടുത്തി. കാറിന്റെ ഡോര്‍ തുറന്നുവെച്ച നിലയിലായിരുന്നു. പഞ്ചറായ ടയര്‍ മാറ്റി സ്റ്റെപ്പിനി ടയര്‍ ഘടിപ്പിച്ച നിലയിലും ബാറ്ററിയുടെ വയറുകള്‍ ഊരിവെച്ച നിലയിലുമായിരുന്നു കാര്‍. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷം കാര്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Read Also : എച്ചിപ്പാറയില്‍ വീടിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ആയിരുന്നു ആക്രമണം. വീടുകയറി ദേവദാസിനെയും ഭാര്യയെയും ആക്രമിച്ചു കാറും 40 പവനും 20,000 രൂപയും കൊള്ളയടിച്ചുവെന്നാണ് കേസ്. നവംബര്‍ 12ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗസംഘം വീട്ടിൽ അതിക്രമിച്ച് കയറി ദേവദാസിനെയും ലളിതയെയും ആക്രമിക്കുകയായിരുന്നു.

കേസില്‍ മൂന്നാം മൈലിലെ രാജേന്ദ്രപ്രസാദ്, ബാലൂരിലെ സുരേശന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ മുകേഷ്, ദാമോദരന്‍, അശ്വിന്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടയിലാണ് കാര്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button