Latest NewsInternational

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വേ: സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിൽ

ബൈഡൻ അധികാരത്തിലേറിയ ശേഷം പ്രതീക്ഷിച്ചതു പോലെ മാറ്റങ്ങൾ കൊണ്ടുവരാനായില്ലെന്നാണ് പൊതുവെ വിലയിരുത്തൽ.

ജോര്‍ജിയ : രണ്ടു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വിംഗ് സ്റ്റേറ്റുകള്‍ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍. 2020 ല്‍ ബൈഡന്‍ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ , വിസകോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി ജിഓപി പോള്‍സ്റ്റര്‍ ടോണി ഫേബ്രിസിയോ നടത്തിയ സര്‍വ്വേകള്‍ നല്‍കുന്ന സൂചന .

കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ് ബൈഡന്റെ വിജയത്തിന് അടിസ്ഥാനമായത് . സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത് ഇപ്രകാരം: അരിസോണ – ട്രംപ് 51% – ബൈഡന്‍ – 43% (+8 പോയിന്റ്‌സ്)
ജോര്‍ജിയ – ട്രംപ് 48% – ബൈഡന്‍ – 45 % (+3 പോയിന്റ്‌സ്)
പെന്‍സില്‍വാനിയ – ട്രംപ് 51 % – ബൈഡന്‍ – 45 % (+12 പോയിന്റ്‌സ്)
മിഷിഗണ്‍ – ട്രംപ് 53% – ബൈഡന്‍ – 41 % (+12 പോയിന്റ്‌സ്)
വിസകോണ്‍സിന്‍ – ട്രംപ് 52 % – ബൈഡന്‍ – 42 % (+10 പോയിന്റ്‌സ്)

2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത് .കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് പ്രചാരണ വിഭാഗം ലോ സ്യുട്ട് ഫയല്‍ ചെയ്തിരുന്നു . അതേസമയം 2024 ല്‍ ബൈഡന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ബൈഡൻ അധികാരത്തിലേറിയ ശേഷം പ്രതീക്ഷിച്ചതു പോലെ മാറ്റങ്ങൾ കൊണ്ടുവരാനായില്ലെന്നാണ് പൊതുവെ വിലയിരുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button