Latest NewsInternational

ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ കൂട്ടത്തല്ല് : ലിബറലുകളെ തല്ലിയോടിച്ച് ദേശീയവാദികൾ

സിമൂറിന്റെ കഴുത്തിൽ കയറി പിടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിമരുന്നിട്ടത്.

വില്ലിപിന്റെ: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ കൂട്ടത്തല്ല്. തീവ്ര വലതുപക്ഷ നേതാവായ എറിക് സിമൂറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് സിമൂർ അനുകൂലികളും എതിരാളികളും തമ്മിൽ പൊരിഞ്ഞ അടി നടന്നത്.

സിമൂറിന്റെ പ്രചാരണം തടഞ്ഞു കൊണ്ട് വംശീയവിരോധികൾക്കെതിരെ പ്രവർത്തിക്കുന്ന ലിബറൽ സംഘടനകളിലെ അംഗങ്ങൾ രംഗത്തു വന്നിരുന്നു. സ്റ്റേജിലേക്ക് കയറുന്ന വഴി ഇവരിലൊരാൾ സിമൂറിന്റെ കഴുത്തിൽ കയറി പിടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിമരുന്നിട്ടത്. പ്രകോപിതരായ സിമൂറിന്റെ അനുകൂലികൾ ലിബറലുകളെ വഴിനീളെ ഓടിച്ചിട്ട് മർദിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

കടുത്ത ദേശീയവാദിയും തീവ്രഫ്രഞ്ച് വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നവനുമായ സിമൂർ, കുടിയേറ്റവിരുദ്ധ ചിന്താഗതിക്കാരനാണ്. പ്രകോപനപരമായ പ്രസംഗങ്ങൾ കൊണ്ട് വാർത്തകളിൽ നിറയാറുള്ള സിമൂറിന് ശക്തമായ ജനപിന്തുണയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button