Latest NewsIndiaInternational

മയക്കുമരുന്നിനും ഭീകരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടും,​ ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമായി: പുടിൻ -മോദി കൂടിക്കാഴ്ച

പുടിന്റെ സന്ദര്‍ശനം ഇന്ത്യ- റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. പുടിന്റെ സന്ദര്‍ശനം ഇന്ത്യ- റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ- റഷ്യ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അഫ്നിസ്ഥാനിലെ സംഭവവികാസങ്ങളില്‍ വ്ലാഡിമിര്‍ പുടിന്‍ ആശങ്കയറിയിച്ചു. ഭീകരവാദം, മയക്കുമരുന്ന് കടത്ത് , സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആശങ്കയുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യ- റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയില്‍ സുപ്രധാന ആയുധ കരാറുകള്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button