Latest NewsKeralaNews

പണമായി 4 ലക്ഷം, ബിജിക്ക് പത്തുപവന്റെ മാല: കല്യാണപെണ്ണിനും സ്വർണമാല, തുണയായവർക്ക് യൂസഫലിയുടെ വക സമ്മാനം

കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തുണയായവർക്ക് സ്നേഹ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി എത്തിയത് വാർത്തയായിരുന്നു. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിൽ രാജേഷ് ഖന്ന ഭാര്യ സിവിൽ പൊലീസ് ഉദ്യോഗസ്ഥ എ.വി ബിജി എന്നിവരെ കാണാനായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകൻ ഒരു വയസ്സുള്ള ദേവദർശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു.

രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിനു സ്വർണമാല സമ്മാനമായി നൽകാനും ജീവനക്കാരോടു നിർദേശിച്ചു. അപകടം നടന്നപ്പോൾ താൻ ആരാണെന്ന് പോലും അറിയാതെയാണ് രാജേഷും കുടുംബവും തന്റെ രക്ഷയ്ക്കായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന സ്ഥലവും യൂസഫലി സന്ദർശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി.

Also Read:‘കാർഷിക നിയമം പിൻവലിപ്പിച്ച് കർഷകരെ രക്ഷിച്ചത് മുലായം സിംഗും അഖിലേഷ് യാദവുമാണ്’: അവകാശവാദവുമായി അപർണ യാദവ്

രാജേഷിന്റെ വീട് സന്ദർശിക്കാനെത്തിയ സമയം വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാൻ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്. കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫലിയെ കാണാനെത്തിയത്. തുടർന്നും തന്റെ സങ്കടം പറഞ്ഞ ആമിനയോട് വേണ്ടത് ചെയ്യുമെന്നും ഏത് ബാങ്കാണ് ജപ്തി ചെയ്യാൻ പോകുന്നതെന്നും യൂസഫലി ചോദിച്ചു. മറുപടി പറഞ്ഞ ആമിനയോട് യൂസഫലി എത്ര രൂപയാണെന്ന് ചോദിച്ചു. അഞ്ചു ലക്ഷമെന്ന് മറുപടിയും വന്നു. ‘ജപ്തി ചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ’– യൂസഫലി ഉറപ്പുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button