KeralaLatest NewsNewsIndia

സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥനയോടെ രാജ്യം

ഊട്ടി: രാജ്യത്തെ നടുക്കിയ കരസേനയുടെ ഹെലികോപ്ടര്‍ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനായി പ്രാർത്ഥനയോടെ രാജ്യം. ബിപിൻ റാവത്തും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും ജീവിതത്തിലേക്ക് തിരികെ വരാനായുള്ള പ്രാർത്ഥനയിലാണ് രാജ്യം. ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്. ആറ് സൈനിക ഉദ്യോഗസ്ഥരടക്കം 14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ബിപിൻ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നാട്ടുകാർ തന്നെയായിരുന്നു.

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button