KeralaLatest NewsNews

ഇത് ക്രൂരതയും ഫാസിസവും, ഇവരും സമാധാന ജീവിതം അർഹിക്കുന്ന മനുഷ്യർ: റിയാസിനെയും വീണയെയും ചേർത്തുപിടിച്ച് ശാരദക്കുട്ടി

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കിടെ ലീഗ് നേതാവ് പറഞ്ഞത്. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്ത് വന്നത്.

ഇത് ക്രൂരതയും ഫാസിസവും ആണെന്നും സമാധാന ജീവിതം അർഹിക്കുന്ന മനുഷ്യരുടെ കൂട്ടത്തിൽ തന്നെയാണ് വീണയും റിയാസും എന്നത് മറക്കരുതെന്നും ശാരദക്കുട്ടി വ്യക്തമാക്കുന്നു. മനുഷ്യത്വം കെട്ടുപോകുന്ന കാലം കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും പിണറായി ഭക്തിയും കക്ഷി രാഷ്ട്രീയവും ആരോപിച്ചു വരുന്നവരാരായാലും അവരോട് ദയ കാണിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു.

Also Read:‘റാവത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്’: രശ്മിതയുടെ പോസ്റ്റിനെ ന്യായീകരിച്ച് എസ് സുദീപ്

‘സമാധാന ജീവിതം അർഹിക്കുന്നവരിൽ ഇവരെയും കൂടി പെടുത്തണം. ഇവരും മനുഷ്യരിൽ പെടുന്നവർ തന്നെ. എന്തുതരം ആഭാസവും അശ്ലീലവും പറഞ്ഞ് മനുഷ്യരെ ഇല്ലാതാക്കുന്നതിനോളം വലിയ ക്രൂരതയും ഫാസിസവുമില്ല. ആരോടും ഇതൊന്നും പാടില്ല. മനുഷ്യത്വം കെട്ടുപോകുന്ന കാലം കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഇതിൽ പിണറായി ഭക്തിയും കക്ഷി രാഷ്ട്രീയവും ആരോപിച്ചു വരുന്നവരാരായാലും അവരോട് ദയ കാണിക്കേണ്ട ഒരാവശ്യവും എനിക്കില്ല’, ശാരദക്കുട്ടി വ്യക്തമാക്കി.

‘മുന്‍ ഡിവൈഎഫ്ഐ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്, ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button