കെന്റക്കി: മധ്യഅമേരിക്ക തകർത്തെറിഞ്ഞു കൊണ്ടുണ്ടായ ചുഴലിക്കാറ്റിൽ മരണസംഖ്യ 70 കടന്നതായി അധികൃതർ. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
അർക്കനാസിൽ ആരംഭിച്ച കാറ്റ് സാവധാനം മിസൗറി ഇല്ലിനോയിസ്, ടെന്നസി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.
ടൊർണാഡോ എന്നറിയപ്പെടുന്ന ഒന്നിലധിക കൊടുങ്കാറ്റുകൾ രൂപപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കെന്റക്കി നഗരത്തിൽ മാത്രം എഴുപതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു സംസ്ഥാനങ്ങളിലായി ആകെ മൊത്തം മരണസംഖ്യ 100 കടക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പടിഞ്ഞാറൻ നഗരത്തിലൂടെ കടന്നുപോയ കാറ്റ് നഗരത്തെ അക്ഷരാർത്ഥത്തിൽ ചിതറിച്ചു കളഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ലൂസിവില്ലിയിൽ 1890-ൽ ഉണ്ടായ കാറ്റിനേക്കാൾ പ്രഹരശേഷി കൂടിയതാണ് ഇപ്പോൾ വീശിയ ചുഴലിക്കാറ്റ്. കെന്റക്കിന്റെ ചരിത്രത്തിൽ തന്നെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് ആണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments